മസ്കത്ത്: വിനോദസഞ്ചാര മേഖലയിൽ സ്വദേശികൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാണെന്ന് ടൂറിസം മന്ത്രി അഹമ്മദ് ബിൻ നാസർ അൽ മഹ്രീസി. ടൂറിസം മേഖലയിലെ തൊഴിൽ സാധ്യതകളെക്കുറിച്ച് സ്വദേശികൾക്കിടയിൽ അവബോധം വളർത്തുന്നതിനുള്ള ശ്രമങ്ങൾെക്കാപ്പം സ്വദേശിവത്കരണം വർധിപ്പിക്കാൻ തൊഴിലധിഷ്ഠിത പരിശീലന പദ്ധതികളും നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി മജ്ലിസു ശൂറയെ അഭിസംബോധന ചെയ്ത് അറിയിച്ചു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി നിരവധി ഹോട്ടലുകളുടെ നിർമാണം നടന്നുവരികയാണ്. ഇൗവർഷവും അടുത്ത വർഷവുമായി 6552 ഹോട്ടൽ മുറികളുടെയും ഹോട്ടൽ അപ്പാർട്മെൻറുകളുടെയും നിർമാണം പൂർത്തിയാകും. ഇവയിലെല്ലാമായി 4586 തൊഴിലവസരങ്ങൾ ലഭ്യമാകും. മൊത്തം 26,000ത്തിൽ കുറയാത്ത നേരിട്ടുള്ള തൊഴിലവസരങ്ങൾ ടൂറിസം മേഖലയിൽ ലഭ്യമാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി മഹ്രീസി പറഞ്ഞു.
2040ഒാടെ ഒമാെൻറ ടൂറിസം മേഖലയിൽ മൊത്തം 19 ശതകോടി റിയാലിെൻറ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. 55 ശതമാനവും ഹോട്ടലുകളിലും റിസോർട്ടുകളിലുമുള്ളതും 41 ശതമാനം ടൂറിസം അടിസ്ഥാന പദ്ധതികളിലെ നിക്ഷേപവുമായിരിക്കും. 2040വരെയുള്ള ടൂറിസം പദ്ധതികളിൽ 88 ശതമാനവും സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയാകും നടപ്പിലാക്കുക. 12 ശതമാനം മാത്രമായിരിക്കും സർക്കാർ ഉടമസ്ഥതയിലെന്ന് മന്ത്രി പറഞ്ഞു. 2017നെ അപേക്ഷിച്ച് കഴിഞ്ഞവർഷം ടൂറിസംമേഖല വളർച്ച കൈവരിച്ചു. ഹോട്ടലുകളുടെ എണ്ണം 367ൽനിന്ന് 412 ആയി ഉയർന്നു. ടൂറിസം മേഖലയിൽനിന്നുള്ള നേരിട്ടുള്ള വരുമാനം 728 ദശലക്ഷം റിയാലിൽനിന്ന് 912 ദശലക്ഷം റിയാലായി വർധിച്ചു. കഴിഞ്ഞ വർഷത്തെ മൊത്തം ആഭ്യന്തര ഉൽപാദനത്തിെൻറ 2.9 ശതമാനമാണ് ടൂറിസം മേഖലയുടെ പങ്കാളിത്തമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.