മസ്കത്ത്: മസ്കത്ത് തിയറ്റർ ഗ്രൂപ്പിെൻറ നാലാമത് നാടകമായ ‘കടലാസ് തോണി’ വെള്ള ിയാഴ്ച വൈകുന്നേരം ആറിന് അൽ ഫലജ് ഹോട്ടലിലെ ഗ്രാൻഡ് ഹാളിൽ അരങ്ങേറും. പ്രവേശനം സൗജ ന്യമായിരിക്കും. കഴിഞ്ഞ വർഷങ്ങളിലെ നാടകങ്ങളിൽനിന്ന് വിഭിന്നമായി ഇത്തവണ പ്രവാസി നാടക രചയിതാവായ ജയപാൽ ദാമോദറിെൻറ നാടകമാണ് അരങ്ങിൽ അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ കൂടിയായ കെ.പി.എ.സി അൻസാർ ഇബ്രാഹിം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മുൻ വർഷങ്ങളിൽ തോപ്പിൽ ഭാസിയുടെ അശ്വമേധം, മുടിയനായ പുത്രൻ എന്നിവയും ഫ്രാൻസിസ് മാവേലിക്കരയുടെ അസ്തമിക്കാത്ത സൂര്യനും ആണ് അവതരിപ്പിച്ചത്.
നാടകങ്ങൾക്ക് പ്രവാസി മലയാളികൾ നൽകുന്ന പ്രോത്സാഹനം മാതൃകാപരമാണെന്നും പ്രഫഷനൽ കലാകാരന്മാരേക്കാൾ ആത്മാർഥമായി വിദേശത്തെ അമേച്വർ നാടക കലാകാരന്മാർ ശ്രമം നടത്തുന്നത്അഭിമാനകരമാണെന്നും കെ.പി.എ.സി സെക്രട്ടറി അഡ്വ. ഷാജഹാൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മൂന്ന് നാടകങ്ങളിൽ രംഗസംവിധാനം ഒരുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം ആർട്ടിസ്റ്റ് സുജാതൻ പങ്കുവെച്ചു. വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ എംബസി കോൺസുലാർ സെക്രട്ടറി കണ്ണൻ നായർ മുഖ്യാതിഥി ആയിരിക്കും. ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ബേബി സാമുവൽ ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കും. നാടക രചയിതാവായ ജയപാൽ ദാമോദർ, ആർട്ടിസ്റ്റ് സുജാതൻ, കെ.പി.എ.സി സെക്രട്ടറി അഡ്വ. ഷാജഹാൻ, കലാമണ്ഡലം ഗോപകുമാർ, അഖിൽ, മനോഹരൻ ഗുരുവായൂർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.