മസ്കത്ത്: ബദ്ർ അൽ സമ ഗ്രൂപ് മൂന്നാമത് ബദ്ർ ബാഡ്മിൻറൺ ലീഗ് സംഘടിപ്പിച്ചു. മ സ്കത്ത് ഇന്ത്യൻ സ്കൂളിൽ നടന്ന മത്സരങ്ങളിൽ ബദ്ർ അൽ സമ ഗ്രൂപ്പിെൻറ ഒാരോ സെൻറ റുകളെയും പ്രതിനിധാനംചെയ്ത് മൊത്തം 64 ടീമുകൾ പെങ്കടുത്തു. ഡോക്ടർമാരും മറ്റു ജീവനക്കാരും ടീമുകൾക്ക് വേണ്ടി കളിച്ചു. മൊത്തം 76 മത്സരങ്ങളാണ് നടന്നത്. ഇൻറർ ബദ്ർ ഡബ്ൾസ്, മിക്സഡ് ഡബ്ൾസ്, ബദ്ർ റൂവി സീനിയർ മെൻ, ജൂനിയർ മെൻ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്. ഇൻറർ ബദ്ർ ഡബ്ൾസിൽ ബദ്ർ അൽ സമ സൂറിനെ തോൽപിച്ച് ബദ്ർ അൽസമ റൂവി ജേതാക്കളായി. ബദ്ർ അൽസമ റൂവിക്കുവേണ്ടി ഡോ. മൊയ്തീൻ കുഞ്ഞി-വി.എച്ച്. ജാഹി സഖ്യമാണ് വിജയം നേടിയത്. സൂർ ടീമിെൻറ ഡോ. അഭിലാഷ്-ഡോ. എസ്.ആർ. മോഹൻ സഖ്യത്തിനാണ് രണ്ടാം സ്ഥാനം. മിക്സഡ് ഡബ്ൾസിൽ ഡോ. വി. അഭിലാഷ്-ഡോ. സരിത സഖ്യം ജേതാക്കളായി.
ഡോ. ലിനോയ് സി. ചെറിയാൻ-ഡോ. ഗ്രസീന പി. ബോസ് സഖ്യം റണ്ണേഴ്സപ്പായി. ബദ്ർ റൂവി സീനിയർ മെൻ കാറ്റഗറിയിൽ വി.എച്ച്. ജാഹി-ടി.എം. സുഹൈൽ സഖ്യം ജേതാക്കളും പി.വി. മുനീർ-കെ.പി. അഭിലാഷ് സഖ്യം റണ്ണേഴ്സപ്പുമായി. ജൂനിയർ മെൻ വിഭാഗത്തിൽ മഹറൂഫ്-മുഹമ്മദ് റിസ്വാൻ സഖ്യം ജേതാക്കളായി. റമീസ് ഇബ്രാഹിം-രാജു സഖ്യത്തിനാണ് രണ്ടാം സ്ഥാനം. സമ്മാന വിതരണ പരിപാടിയിൽ ബോർഡ് ഡയറക്ടർമാരായ ഡോ. പി.എ. മുഹമ്മദ്, ഡോ. വി.ടി. വിനോദ്, എക്സിക്യൂട്ടിവ് ഡയറക്ടർമാരായ നവീജ് വിനോദ്, മൊയ്തീൻ കുഞ്ഞി ബിലാൽ, ഡോ. നിധിൻ വിനോദ്, ഗ്രൂപ് സി.ഇ.ഒ ഡോ. ഷഫീക് മുഹമ്മദ്, ഗ്രൂപ് ചീഫ് ഫിനാൻസ് ഒാഫിസർ ആൽവിൻ ജോർജ്, ചീഫ് മാർക്കറ്റിങ് ഒാഫിസർ കെ.ഒ. ദേവസ്സി എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.