മസ്കത്ത്: അമൂല്യ രത്നങ്ങൾ, പവിഴങ്ങൾ, വജ്രങ്ങൾ, ആകർഷക സ്വർണാഭരണങ്ങൾ തുടങ്ങി യവയുടെ ദൃശ്യ വിസ്മയങ്ങളുമായി ഒമ്പതാമത് മസ്കത്ത് അന്താരാഷ്ട്ര ജ്വല്ലറി എക് സിബിഷൻ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ ആരംഭിച്ചു. കരകൗശല വ്യവസായ പൊതു അതോറിറ്റി പ്രസിഡൻറ് ശൈഖ െഎശ അൽ സയാബിയ ഉദ്ഘാടനം ചെയ്തു. ഒമാന്‍ പുറമെ ലബനാൻ, ഇന്ത്യ, ഖത്തർ, ഇറ്റലി, ബഹ്റൈൻ, സൗദി അറേബ്യ, തായ്ലൻഡ്, മലേഷ്യ, സിംഗപ്പൂർ, തുർക്കി, യു.എ.ഇ രാജ്യങ്ങളിലുള്ള കമ്പനികളുടെ പവലിയനുകൾ പ്രദർശനത്തിലുണ്ട്.
4000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സംഘടിപ്പിക്കുന്ന മേളയിലേക്ക് നിരവധി സന്ദർശകരാണ് എത്തുന്നത്. അന്താരാഷ്ട്ര ബ്രാൻഡുകളിൽനിന്നുള്ള ഏറ്റവും പുതിയ ഡിസൈനിലുള്ള ആഭരണങ്ങൾ പ്രദർശിപ്പിക്കുന്ന മേള ഡിസംബർ 15 വരെ നീണ്ടുനിൽക്കും. ഉച്ചക്ക് രണ്ട് മുതൽ രാത്രി 10 വരെയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുക. വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ രാത്രി 10 വരെയായിരിക്കും പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.