മസ്കത്ത്: ഒമ്പതാമത് മസ്കത്ത് അന്താരാഷ്ട്ര ജ്വല്ലറി എക്സിബിഷൻ ഒമാൻ കൺവെൻ ഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ ചൊവ്വാഴ്ച ആരംഭിക്കും. അന്താരാഷ്ട്ര ബ്രാൻഡുകളിൽ നിന്നുള്ള ഏറ്റവും പുതിയ ഡിസൈനിലുള്ള ആഭരണങ്ങൾ പ്രദർശിപ്പിക്കുന്ന മേള ഡിസംബർ 15 വരെ നീണ്ടുനിൽക്കും.
ഉച്ചക്ക് രണ്ടു മുതൽ രാത്രി 10 വരെയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുക. വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ രാത്രി 10 വരെയായിരിക്കും പ്രവേശനം. അമൂല്യമായ രത്നക്കല്ലുകൾ, പകിേട്ടറിയ പവിഴങ്ങൾ, ആകർഷകമായ സ്വർണാഭരണങ്ങൾ, വിസ്മയകരമായ വജ്രങ്ങൾ എന്നിവ പ്രദർശനത്തിലുണ്ടാകുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററും വീഗ ഇൻറർട്രേഡ് ആൻഡ് എക്സിബിഷനും ചേർന്നാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഒമാനിലെയും വിദേശത്തെയും ആഭരണനിർമാണ കമ്പനികൾ, പ്രതിനിധികൾ, ഏജൻറുമാർ തുടങ്ങിയവർ പ്രദർശനത്തിൽ പെങ്കടുക്കും. ഒമാന് പുറമെ ലബനാൻ, ഇന്ത്യ, ഖത്തർ, ഇറ്റലി, ബഹ്റൈൻ, സൗദി അറേബ്യ, തായ്ലൻഡ്, മലേഷ്യ, സിംഗപ്പൂർ, തുർക്കി, യു.എ.ഇ രാജ്യങ്ങളിലുള്ള കമ്പനികളും പ്രദർശനത്തിനെത്തും. ഭാഗ്യശാലിക്ക് ഡയമണ്ട് വാച്ച് സമ്മാനമായി നേടാനുള്ള അവസരമാണ് ഇത്തവണത്തെ സവിശേഷത. 4000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സംഘടിപ്പിക്കുന്ന മേളയിൽ 25,000 സന്ദർശകർ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘാടകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.