മസ്കത്ത്: ഒമാൻ തീരത്ത് അപകടകാരിയായ ജെല്ലിഫിഷിെൻറ സാന്നിധ്യമുണ്ടെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കാർഷിക-ഫിഷറീസ് മന്ത്രാലയം അറിയിച്ചു. പർപ്പിൾ നിറത്തിലുള്ള ജെല്ലിഫിഷിെൻറ ചിത്രം വെച്ചുള്ള സന്ദേശത്തിൽ ഇത് വളരെ അപകടകാരിയാണെന്ന് പറയുന്നു.
എന്നാൽ, ഇവ മനുഷ്യന് ദോഷകരമല്ലെന്ന് മന്ത്രാലയത്തിന് കീഴിലുള്ള സെൻറർ ഒാഫ് മറൈൻ സയൻസസ് അധികൃതർ അറിയിച്ചു. ആറുമാസം മാത്രം ആയുസ്സുള്ള ഇവയുടെ ശരീരത്തിൽ 95 ശതമാനത്തിലധികവും വെള്ളമാണ്. കൂടുതൽ ജെല്ലിഫിഷുകളും അപകടകാരികൾ അല്ലെങ്കിലും അവയുടെ കൊമ്പ് കൊള്ളുന്നത് തൊലി ചുവക്കാൻ കാരണമാകും. അതിനാൽ അവയുടെ അടുത്ത് നീന്തുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.