മസ്കത്ത്: സ്വദേശികൾക്ക് മാലിന്യ സംസ്കരണ മേഖലയിൽ തൊഴിൽ പരിശീലനവും തുടർന്ന് ജോലിയും ലഭ്യമാക്കുന്നതിനുള്ള കരാറിൽ പെട്രോളിയം ഡെവലപ്മെൻറ് ഒമാനും ഒമാൻ എൻവയൺമെൻറൽ സർവിസ് ഹോൾഡിങ് കമ്പനിയും (ബിയ) ഒപ്പുവെച്ചു. പി.ഡി.ഒ മാനേജിങ് ഡയറക്ടർ റൗൾ റെസ്റ്റ്യൂസിയും ‘ബിയ’ സി.ഒ താരീഖ് അൽ അംരിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. 600 സ്വദേശികൾക്കാണ് പരിശീലനം നൽകുക. ഇതിനുള്ള ചെലവ് പെട്രോളിയം ഡെവലപ്മെൻറ് ഒമാനാകും വഹിക്കുക. 2017-19 കാലയളവിൽ എണ്ണ, പ്രകൃതിവാതക മേഖലക്ക് പുറത്ത് സ്വദേശികൾക്ക് 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന പി.ഡി.ഒ കർമപദ്ധതിയുടെ ഭാഗമായാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.