മസ്കത്ത്: മസ്കത്ത് വിമാനത്താവളത്തിലെത്തുന്ന സന്ദർശകർ അനധികൃത ടാക്സികൾ ഉപയോഗിക്കരുതെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. ഇത്തരം ടാക്സി സേവനം ഉപയോഗിക്കുന്നവർക്ക് ഒന്നിലധികം പേരുമായി യാത്ര ചെയ്യേണ്ട സാഹചര്യങ്ങളുണ്ടാകും. മുവാസലാത്ത് ടാക്സികൾക്ക് മാത്രമാണ് വിമാനത്താവളത്തിൽനിന്ന് സർവിസ് നടത്താൻ അനുമതിയുള്ളത്. മുവാസലാത്ത് സർവിസ് ഉപയോഗിക്കുന്നവർക്ക് ഇത്തരത്തിലുള്ള ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു. ഒാറഞ്ച് ടാക്സികൾക്ക് വിമാനത്താവളത്തിൽ ആളുകളെ കൊണ്ടുവരാൻ മാത്രമാണ് അനുമതിയുള്ളത്.
വിമാനത്താവളത്തിൽനിന്ന് ആളുകളെയെടുക്കാൻ അനുമതിയില്ല. അനധികൃത ടാക്സികൾ രാജ്യത്തെ ടൂറിസം മേഖലയെ ദോഷകരമായി ബാധിക്കും. അനുമതിയില്ലാത്ത സ്ഥലത്ത് പാർക്ക് ചെയ്യുന്നതടക്കം ഒാറഞ്ച് ടാക്സിക്കാരുടെ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾക്ക് പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. ഒമാനി ടൂറിസത്തിെൻറ മുഖമുദ്രയായാണ് വിമാനത്താവള ടാക്സികളെ കണക്കാക്കുന്നത്. അതിനാൽ, ഏറ്റവും മികച്ച സൗകര്യങ്ങളുള്ള വാഹനങ്ങളാണ് മുവാസലാത്ത് നിരയിലുള്ളത്. അനധികൃത ടാക്സികളെ കുറിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.