മസ്കത്ത്: ഒമാനിൽ ഒരു ശതകോടി റിയാലിനടുത്ത് മൂല്യമുള്ള ഭക്ഷ്യസുരക്ഷ പദ്ധതികൾ വിവിധഘട്ടങ്ങളിൽ എത്തിനിൽക്കുന്നതായി ഒമാൻ ഫുഡ് ഇൻവെസ്റ്റ്മെൻറ് ഹോൾഡിങ് (ഒ.എഫ്.െഎ.സി) കമ്പനി സി.ഇ.ഒ എൻജിനീയർ സാലിഹ് അൽ ഷൻഫരി. ഇതിൽ മസൂൺ ഡയറിയടക്കം ചില പദ്ധതികൾ പൂർത്തീകരിച്ച് പ്രവർത്തനമാരംഭിച്ചുകഴിഞ്ഞു. ഒമാെൻറ ഭക്ഷണാവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനായാണ് പദ്ധതികളെല്ലാം. വാണിജ്യപരമായ അതിജീവനം സാധ്യമാകുന്ന രീതിയിലാണ് ഇവ വിഭാവനം ചെയ്തിരിക്കുന്നത്. അതിനാൽ സർക്കാർ സബ്സിഡികൾ ഒന്നുംതന്നെ ഇവക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 'കാർഷിക മേഖലയിലെ നൂതന സാേങ്കതികതകളും കണ്ടെത്തലുകളും' എന്ന വിഷയത്തിൽ നടന്ന ഒമാൻ അഗ്രോ ഫുഡ് വെബിനാറിൽ സംസാരിക്കുകയായിരുന്നു സി.ഇ.ഒ. ഒമാൻ ഫുഡ് ഇൻവെസ്റ്റ്മെൻറ് ഹോൾഡിങ്ങിന് കീഴിൽ പ്രവർത്തിക്കുന്ന കമ്പനികളെല്ലാം മാർക്കറ്റിൽ കടുത്ത മത്സരത്തെ അതിജയിച്ചാണ് പ്രവർത്തിക്കുന്നത്.
നിലവാരം, വില തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കിയുള്ള മത്സരാത്മക രീതിയിലാണ് വിപണി പ്രവർത്തിക്കുന്നത്. സർക്കാർ ഒരു തരത്തിലുള്ള ഇടപെടലുകളും നടത്തുന്നില്ല. അധികവില ഇൗടാക്കുന്നത് നിരീക്ഷിക്കുന്നതിനും നിലവാരം ഉറപ്പുവരുത്തുന്നതിനുമുള്ള സംവിധാനങ്ങൾ മാത്രമാണ് ഉള്ളത്. പ്രാദേശിക വിപണിക്ക് ആവശ്യമായ നിലവാരമുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കാൻ ഒമാന് സാധിക്കുമെന്നും സാലിഹ് അൽ ഷൻഫരി പറഞ്ഞു. ഭക്ഷ്യമേഖലയിലെ നിക്ഷേപത്തിനും വികസനത്തിനുമുള്ള ഒമാൻ സർക്കാറിെൻറ വിഭാഗമാണ് ഒമാൻ ഫുഡ് ഇൻവെസ്റ്റ്മെൻറ് ഹോൾഡിങ് കമ്പനി. 2013ൽ സ്ഥാപിതമായ കമ്പനി ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിക്കു കീഴിലാണ് ഇപ്പോഴുള്ളത്. ഭക്ഷ്യമേഖലയിൽ സ്വയം പര്യാപ്തത ഉറപ്പാക്കുന്നതിനായുള്ള പദ്ധതികളാണ് ഒ.െഎ.എഫ്.സി നടപ്പാക്കുന്നത്. ബുറൈമിയിൽ പ്രവർത്തനമാരംഭിച്ച മൺസൂൺ െഡയറി പാൽ-പാൽ ഉൽപാദന മേഖലയിലെ സ്വയം പര്യാപ്തത ലക്ഷ്യമിട്ടുള്ള സുപ്രധാന ചുവടുവെപ്പാണ്.
250 ദശലക്ഷം ഡോളർ നിക്ഷേപമുള്ള പദ്ധതിയിൽ ഒ.എഫ്.െഎ.സിക്ക് 20 ശതമാനം പങ്കാളിത്തമാണുള്ളത്. സ്വകാര്യ കമ്പനികൾ, പെൻഷൻ ഫണ്ടുകൾ തുടങ്ങിയവക്കാണ് കമ്പനിയുടെ മറ്റ് ഒാഹരികൾ. പ്രവർത്തനമാരംഭിച്ച് ഏഴു മാസത്തിനകം പാൽ ഉൽപന്നങ്ങളുടെ പ്രാദേശിക വിപണിയിൽ 30 മുതൽ 40 ശതമാനം വരെ വിപണി പങ്കാളിത്തം സ്വന്തമാക്കി. പ്രതിദിന പാൽ ഉൽപാദനം 20,000 ലിറ്ററിൽനിന്ന് രണ്ടു ലക്ഷം ലിറ്ററായി ഉയർന്നതായും സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.