മസ്കത്ത്: ഒമാൻ നിക്ഷേപക അതോറിറ്റിയുടെ ടൂറിസം, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ ഒമാൻ ടൂറിസം െഡവലപ്മെൻറ് കമ്പനിക്ക് കൈമാറുന്നു. ടൂറിസം, റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപങ്ങൾ പുനഃക്രമീകരിക്കുന്നതിെൻറ ഭാഗമായാണ് നടപടി.
ഇതോടൊപ്പം ചില കമ്പനികളുടെ ഒാഹരികളും ഒംറാന് കൈമാറുന്നുണ്ട്. ഒമാെൻറ സാമ്പത്തിക മേഖലയിലെ വൈവിധ്യവത്കരണം ലക്ഷ്യമാക്കി സർക്കാറിെൻറ ടൂറിസം പദ്ധതികൾക്ക് പിന്തുണ നൽകുന്നത് തുടരുന്നതിൽ ഒംറാൻ ശ്രദ്ധ കേന്ദ്രീകരിക്കും.
ഇതനുസരിച്ച് യിത്തിയിലെ ഒന്നര ദശലക്ഷം റിയാൽ ചെലവുള്ള പദ്ധതിയായ സുസ്ഥിരം ടൂറിസം നഗരം, മിർബാത്തിലെ 112 മുറികളോടെയുള്ള കടലിടുക്ക് േഹാട്ടലായ അലീല ഹിനുവും അനുബന്ധ വിനോദസൗകര്യങ്ങളും ഫ്രീ ഹോൾഡ് വില്ലകളും ജബൽ അഖ്ദറിലെ നസീം ഹോട്ടലും ഒംറാന് കൈമാറിക്കഴിഞ്ഞു.
ഒ.എ.എയുടെ അസാസ് കമ്പനി ഷെയറുകളും സംയുക്ത നിക്ഷേപ കമ്പനികളും ഒംറാന് കൈമാറിയിട്ടുണ്ട്.
ഇതോടൊപ്പം വിവിേധാദ്ദേശ്യ ടൂറിസം കോംപ്ലക്സായ ഹയ് അൽ ശർഖും ഒംറാെൻറ ഉടമസ്ഥതയിലായി.
സാമ്പത്തിക വൈവിധ്യവത്കരണത്തിെൻറ ഭാഗമായി എണ്ണേതര പദ്ധതികളിൽ ടൂറിസം പദ്ധതികൾക്ക് മികച്ച സ്ഥാനമാണ് നൽകുന്നത്.
ഇത് നേരിട്ടുള്ള വിദേശ നിക്ഷേപകരെ ആകർഷിക്കുമെന്നും കണ്ടെത്തിയിരുന്നു. ഇതിെൻറ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിൽ ടൂറിസം നയത്തിന് രൂപം നൽകിയിരുന്നു. ഇത്തരം പദ്ധതികൾ ഒംറാെന ബിസിനസ് വളർച്ചയുടെ പുതിയ ഘട്ടത്തിലേക്ക് നയിച്ചതായി സി.ഇ.ഒ ഹാഷിൽ ഉബൈദ് അൽ മഹ്റൂഖി പറഞ്ഞു.
നിലവിൽ ഒമാനിൽ 3800 മുറി സൗകര്യത്തോടെയുള്ള 26 ഹോട്ടലുകൾ ഒംറാൻ നടത്തുന്നുണ്ട്. ആഡംബര ഹോട്ടലുകൾ, ബീച്ച് ഹോട്ടലുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
മുസന്നയിലെ മിേല്ലനിയം റിേസാർട്ട് ഹോട്ടൽ, അലീല ജബൽ അഖ്ദർ റിേസാട്ട്, അറ്റാന മുസന്തം റിസോട്ട്, അറ്റാന ഖസബ് ഹോട്ടൽ, ക്രൗൺ പ്ലാസ ദുകം, സിറ്റി ഹോട്ടൽ ദുകം, ക്രൗൺ പ്ലാസ മദീനത്തുൽ ഇർഫാൻ, ഡബ്ല്യു മസ്കത്ത് ഹോട്ടൽ, െജ. ഡബ്ല്യു മാരിയറ്റ് മസ്കത്ത് ഹോട്ടൽ, ദാബാ ബീച്ച് റിസോട്ട് എന്നിവയും അൽ ഹൂത്ത കേവ്, നിസ്വ കോട്ട, ഹറാത്ത് അൽ ബിലാദ്, മജ്ലിസ് അൽ ജിന്ന് കേവ് എന്നിവയും ഒംറാൻ ഉടമസ്ഥതയിലുള്ള ടൂറിസം പദ്ധതികളാണ്. ഒംറാെൻറ മദീനത്തുൽ ഇർഫാൻ പദ്ധതി ഒമാനിലെ ഏറ്റവും വലിയ നഗര വികസന പദ്ധതിയായാണ് കണക്കാക്കുന്നത്.
ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻറർ, ഇൻറർകോണ്ടിനൻറൽ ഹോട്ടൽ മസ്കത്ത് എന്നിവ മദീനത്തുൽ ഇർഫാെൻറ അനുബന്ധന പദ്ധതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.