156 പ്രവാസികൾക്ക് പൗരത്വം നൽകി ഒമാൻ

മസ്കത്ത്: 156 പ്രവാസികൾക്ക് ഒമാൻ പൗരത്വം നൽകി സുൽത്താൻ ഹൈതം ബിൻ താരിഖ് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. ഫെബ്രുവരിയിൽ ഒമാൻ പൗരത്വം നേടുന്നതിന് പുതിയ വ്യവസ്ഥകൾ അവതരിപ്പിച്ചിരുന്നു.

ഈ രാജകീയ ഉത്തരവ് പ്രകാരം, രാജ്യത്ത് കുറഞ്ഞത് 15 വർഷത്തെ തുടർച്ചയായ താമസം, അറബി ഭാഷയിൽ പ്രാവീണ്യം, നല്ല പെരുമാറ്റത്തിന്റെ രേഖ എന്നിവ പൗരത്വം നേടാൻ അനിവാര്യമാണ്. പൗരത്വം നേടുന്നതിന് അപേക്ഷകർക്ക് സാമ്പത്തിക സ്വാതന്ത്ര്യവും നല്ല ആരോഗ്യവുമുണ്ടാകണം. മുൻ പൗരത്വം ഉപേക്ഷിക്കുകയും വേണം.

പൗരത്വ അപേക്ഷയിൽ തെറ്റായ വിവരങ്ങളോ വ്യാജ രേഖകളോ സമർപ്പിച്ചതായി കണ്ടെത്തിയാൽ കഠിന ശിക്ഷകൾ നേരിടേണ്ടിവരും.

കുറ്റവാളികൾക്ക് മൂന്നു വർഷം വരെ തടവും 5,000 റിയാൽ മുതൽ 10,000 റിയാൽവരെ പിഴയും ലഭിക്കും. പുതിയ ചട്ടങ്ങൾ പ്രകാരം, ആഭ്യന്തര മന്ത്രാലയമാണ് പൗരത്വ അപേക്ഷകളുടെ മേൽനോട്ടം വഹിക്കുക.

വിശദീകരണം നൽകാതെ ഏതൊരു അപേക്ഷയും നിരസിക്കാനുള്ള അധികാരം മന്ത്രാലയത്തിനുണ്ട്. ദേശീയത തർക്കങ്ങൾ ഇനി കോടതി വിധികൾക്ക് വിധേയമാകില്ല.

Tags:    
News Summary - Oman grants citizenship to 156 expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.