കോവിഡ്: ഒമാനിൽ മൂന്ന് ദിവസത്തിനിടെ 46 പേർ മരിച്ചു

മസ്കത്ത്: രാജ്യത്ത് കോവിഡ് വ്യാപനം ഗുരുതരമായി തന്നെ തുടരുന്നു. 4415 പേർക്ക് കൂടി രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ സമയത്താണ് ഇത്രയും പേർ രോഗബാധിതരായത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 2,34,634 ആയി. 46 പേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണപ്പെട്ടവർ 2514 ആയി. ഇതിൽ 24 മരണങ്ങളും സംഭവിച്ചത് ശനിയാഴ്ചയാണ്.

മഹാമാരി ആരംഭിച്ച ശേഷം ആദ്യമായാണ് രാജ്യത്ത് പ്രതിദിന മരണസംഖ്യ 20 കടക്കുന്നത്. വ്യാഴാഴ്ച 15 പേരും വെള്ളിയാഴ്ച ഏഴുപേരും മരിച്ചു. 3157 പേർക്ക് കൂടി രോഗം ഭേദമായി. 2,10,952 പേരാണ് ഇതുവരെ രോഗമുക്തരായത്. 153 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1180 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 374 പേരും തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.

പുതിയ രോഗികളിൽ 1989 പേരും മസ്കത്ത് ഗവർണറേറ്റിലാണുള്ളത്. സീബ്-678, മസ്കത്ത്-538, ബോഷർ-399, മത്ര-328, അമിറാത്ത്-38, ഖുറിയാത്ത്-എട്ട് എന്നിങ്ങനെയാണ് പുതിയ രോഗികളുടെ എണ്ണം.

വടക്കൻ ബാത്തിന ഗവർണറേറ്റിൽ 852 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 392 പേരും സുഹാറിലാണുള്ളത്. സുവൈഖ്-143,സഹം-141, ഖാബൂറ-82, ഷിനാസ്-71, ലിവ-23 എന്നിങ്ങനെയാണ് വിലായത്തുകളിലെ രോഗികളുടെ എണ്ണം. തെക്കൻ ബാത്തിന ഗവർണറേറ്റിൽ 487 പേരാണ് പുതുതായി രോഗബാധിതരായത്. ഇതിൽ 237 പേരും ബർക്കയിലാണുള്ളത്.

റുസ്താഖ്-162, മുസന്ന-63,അവാബി-ഒമ്പത്, നഖൽ-എട്ട്, വാദി അൽ മആവിൽ-എട്ട് എന്നിങ്ങനെയാണ് മറ്റ് വിലായത്തുകളിലെ രോഗികൾ. ദാഖിലിയ -243, തെക്കൻ ശർഖിയ-208, ദോഫാർ-163, വടക്കൻ ശർഖിയ-145, ദാഹിറ-139, ബുറൈമി-95, അൽ വുസ്ത-87, മുസന്ദം-ഏഴ് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ രോഗികൾ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.