മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർക്കയിൽ നിർമിക്കാനൊരുങ്ങുന്ന ഖസായെൻ ഇൻറഗ്രേറ്റഡ് സാമ്പത്തിക നഗരത്തിെൻറ സമഗ്ര മാസ്റ്റർ പ്ലാൻ വൈകാതെ പ്രഖ്യാപിക്കും. 52 ദശലക്ഷം സ്ക്വയർ മീറ്റർ സ്ഥലത്താണ് നഗരം നിർമിക്കുന്നത്. നഗരത്തിെൻറ വിശദ രൂപകൽപന അവസാന ഘട്ടത്തിലേക്ക് കടന്നതായും വൈകാതെ പൂർണമാകുമെന്നും ഖസായെൻ ഇക്കണോമിക് സിറ്റി (കെ.ഇ.സി) എൽ.എൽ.സി സി.ഇ.ഒ ഖാലിദ് ബിൻ അവധ് അൽ ബലൂഷി പറഞ്ഞു. മാസ്റ്റർ പ്ലാൻ പ്രഖ്യാപനത്തിന് ശേഷം ആദ്യ നിർമാണ കരാറുകൾ നൽകും. ഇൗ വർഷം രണ്ടാം പകുതിയോടെ സാമ്പത്തിക നഗരത്തിെൻറ നിർമാണ േജാലികൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സി.ഇ.ഒ പറഞ്ഞു. സാമ്പത്തിക നഗരത്തിലെ ആദ്യ നിക്ഷേപ കരാറുകൾ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒപ്പിട്ടിരുന്നു. രണ്ട് നിർമാണ പ്ലാൻറുകൾ സ്ഥാപിക്കുന്നതിനുള്ള കരാറുകളാണ് ഒപ്പുവെച്ചത്. ‘ഹേമ ലീഡിങ് ലൈൻ’ എന്ന സ്ഥാപനവുമായാണ് ആദ്യ കരാർ ഒപ്പുവെച്ചത്.
വിവിധ ആവശ്യങ്ങൾക്കായുള്ള ബ്ലെൻഡിങ് പെട്രോകെമിക്കൽസ് അസംസ്കൃത വസ്തുക്കൾ ഉൽപാദിപ്പിക്കുന്ന പ്ലാൻറാണ് ആദ്യത്തേത്. ഒാർഗാനിക് ക്ലീനർ ആൻഡ് ആൻറിബാക്ടീരിയൽ ലിക്വിഡ് ഉൽപാദന പ്ലാൻറ് നിർമാണത്തിന് മസ്കത്ത് മാനുഫാക്ചറിങ് ആൻഡ് ഇൻഡസ്ട്രീസ് എൽ.എൽ.സിയും കെ.ഇ.സിയുമായും കരാറിൽ ഏർപ്പെട്ടു. വരും ആഴ്ചകളിൽ കൂടുതൽ നിക്ഷേപക കരാറുകളിൽ ഏർപ്പെടുമെന്ന് ഖാലിദ് അൽ ബലൂഷി പറഞ്ഞു. സുഹാർ തുറമുഖത്തിനും മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനും മസ്കത്ത് നഗരത്തിനും ഇടയിൽ തന്ത്രപ്രധാനമായ സ്ഥലത്താണ് കിടപ്പ് എന്നതിനാൽ ഖസായെനിൽ നിക്ഷേപമിറക്കുന്നതിന് ഒമാനിൽനിന്നും ജി.സി.സി രാഷ്ട്രങ്ങളിൽനിന്നും മറ്റും താൽപര്യക്കാർ ഏറെയാണെന്നും സി.ഇ.ഒ പറഞ്ഞു.
ഒമാനിലെ ഏറ്റവും വലിയ സർക്കാർ-സ്വകാര്യ പങ്കാളിത്തത്തിലുള്ള പദ്ധതിയാണ് ഖസായെൻ സാമ്പത്തിക നഗരം. ചരക്കുഗതാഗത മേഖലയിലെ സർക്കാർ കമ്പനിയായ ‘അസിയാദി’െൻറ മേൽനോട്ടത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്. ആദ്യഘട്ടത്തിൽ ഡ്രൈ പോർട്ട്, ഫ്രീ സോൺ, ചരക്കുഗതാഗത-വ്യവസായ കോംപ്ലക്സുകൾ, സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ, താമസ-വാണിജ്യ-വിനോദ സൗകര്യങ്ങൾ എന്നിവയുണ്ടാകും. നിക്ഷേപകർക്കും ജോലിക്കാർക്കും സൗകര്യപൂർവം തങ്ങളുടെ ജോലികൾ നടത്തുന്നതിനും ജീവിക്കുന്നതിനും വേണ്ട സൗകര്യങ്ങൾ ഇവിടെയുണ്ടാകുമെന്നും സി.ഇ.ഒ പറഞ്ഞു. മസ്കത്ത് ഗവർണറേറ്റിൽനിന്ന് 30 കിലോമീറ്റർ മാത്രമാണ് നിർദിഷ്ട നഗരത്തിലേക്കുള്ള ദൂരം. നിർദിഷ്ട മെഡിക്കൽ സിറ്റിയിൽനിന്ന് പത്ത് കിലോമീറ്ററും ജർമൻ യൂനിവേഴ്സിറ്റി ഒാഫ് ടെക്നോളജിയിൽനിന്ന് പത്ത് കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. നിർമാണം പൂർത്തിയാകുന്നതോടെ നിലവിൽ ഗാലയിലും മറ്റുമുള്ള വ്യവസായ സ്ഥാപനങ്ങൾ ഇങ്ങോട്ട് മാറ്റുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.