മസ്കത്ത്: ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ ഇൗ വർഷം മൂന്നിടങ്ങളിലേക്ക് സർവിസ് ആരംഭിക്കും. തുർക്കിയിലെ ഇസ്തംബൂളിലേക്കുള്ള സർവിസിന് ജൂൺ ഒന്നിന് തുടക്കമാകും. മൊറോക്കോയിലെ കാസാബ്ലാങ്കയിലേക്കും റഷ്യയിലെ മോസ്കോയിലേക്കും ഒക്ടോബറിലാണ് സർവിസ് തുടങ്ങുക. ഇസ്തംബൂൾ, മോസ്കോ സർവിസുകൾക്ക് ബോയിങ് 737-800 വിമാനവും കാസാബ്ലാങ്കായിലേക്ക് 787-8 വിമാനവുമായിരിക്കും ഉപയോഗിക്കുക. തണുപ്പുകാല ഷെഡ്യൂളിലാണ് മോസ്കോ സർവിസ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒമാനും റഷ്യക്കുമിടയിലുള്ള ഏക നോൺസ്റ്റോപ് സേവനമായിരിക്കും ഇത്. വിമാനങ്ങളുടെ എണ്ണവും സർവിസുകളുടെ എണ്ണവും വർധിപ്പിക്കുന്നതിനുള്ള നീക്കത്തിലാണ് ഒമാൻ എയർ. 2022ഒാടെ 62 വിമാനങ്ങളും 60 ഇടങ്ങളിലേക്ക് സർവിസും എന്ന ലക്ഷ്യത്തിലേക്കുള്ള പാതയിലാണ് ഒമാൻ എയർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.