മസ്കത്ത് നൈറ്റ്സിൽനിന്നുള്ള കാഴ്ച (ഫയൽ)

ആഘോഷത്തിലേക്ക് പുതുവർഷം

മസ്കത്ത്: ആഘോഷത്തോടെ പുതുവർഷത്തെ വരവേറ്റ് മസ്കത്ത് നഗരം. പുതുവർഷ രാവിൽ ഒമാനിലുടനീളം വിവിധ പരിപാടികൾ അരങ്ങേറി. ഇനി ഒരു മാസക്കാലം മസ്കത്ത് നൈറ്റ്സിന്റെ ആഘോഷത്തിനായി നഗരമൊരുങ്ങുകയാണ്. സാംസ്കാരിക, വിനോദ, കായിക പരിപാടികൾ സമ്മേളിക്കുന്ന മസ്കത്ത് നൈറ്റ്സ് വ്യാഴാഴ്ച മുതൽ ജനുവരി 31 വരെയാണ് നടക്കുക. ഗവർണറേറ്റിൽ ശീതകാലം ആരംഭിച്ചതും അനുകൂല ഘടകമാണ്.

ഇത്തവണ ആഘോഷം ഹൈടകാവും. ‘സിറാജ്’ എന്ന പ്രതീകാത്മക കഥാപാത്രമാണ് ഇത്തവണത്തെ ഹൈലൈറ്റ്. നഗരത്തിന്റെ ആകാശത്ത് സഞ്ചരിക്കുന്ന പ്രകാശത്തിൽ ഒമാനി കുട്ടി എന്ന ആശയത്തിൽ രൂപകൽപന ചെയ്ത ഈ കഥാപാത്രം, മസ്‌കത്ത് നൈറ്റ്സിന്റെ കഥാപരവും ദൃശ്യവുമായ ആകർഷണമാവും.

ഖുറം നേച്ചർ പാർക്ക്, ആമിറാത്ത് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, റോയൽ ഓപറ ഹൗസ്, സീബ് ബീച്ച്, ഖുറിയാത്ത് വിലായത്ത്, വാദി അൽ ഖൂദ്, വിവിധ വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പരിപാടികൾ അരങ്ങേറുക. അൽ ഖുറം പാർക്കിലെ തടാകം സംഗീതവും വെളിച്ചവും ഒത്തുചേരുന്ന വാട്ടർ ഫൗണ്ടൻ ഷോ കൊണ്ട് വർണവിസ്മയം തീർക്കും. ഓപൺ എയർ തിയറ്റർ പോലെ സജീകരിക്കുന്ന ഇവിടെ കലയും സാങ്കേതികതയും സമന്വയിക്കുന്ന ദൃശ്യവിരുന്ന് ഉത്സവത്തിന്റെ പ്രധാന ഹൈലൈറ്റായി മാറും.

ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ വേദിയാകുന്ന സർക്കസിൽ അന്താരാഷ്ട്ര കലാകാരന്മാർ അവതരിപ്പിക്കുന്ന അക്രോബാറ്റിക്‌സ്, എയർ ആക്ടുകൾ, ബാലൻസ് പ്രകടനങ്ങൾ എന്നിവ അരങ്ങേറും. നൂതന ഒപ്റ്റിക്കൽ പ്രകാശ തരംഗങ്ങൾ ഉപയോഗിച്ച് അന്തരീക്ഷത്തിൽ ത്രിമാന വർണ ചിത്രങ്ങൾ തീർക്കും. സർക്കസിൽ കുട്ടികൾക്കായി പ്രത്യേകം മേഖല ഒരുക്കും.

ഖുറം നേചർ പാർക്കിൽ ഓരോ രാത്രിയും മസ്‌കത്തിന്റെ സാംസ്കാരിക -കലാ പ്രതീകങ്ങളെ ആസ്പദമാക്കിയ ഡ്രോൺ ലൈറ്റ് ഷോകൾ നടക്കും. ‘മാഷ ആൻഡ് ദ ബെയർ’ തീമിൽ അവതരിപ്പിക്കുന്ന പരിപാടി കുട്ടികൾക്കും കുടുംബങ്ങൾക്കും സൃഷ്ടിപരമായ സാഹസിക അനുഭവം നൽകും. കാർണിവൽ മേഖലകളിൽ കുടുംബങ്ങൾക്കായി വിനോദ ഗെയിമുകൾ, അമ്യൂസ്മെന്റ് റൈഡുകൾ, പരേഡുകൾ, ദേശിയ -അന്താരാഷ്ട്ര കലാകാരന്മാരുടെ പ്രകടനങ്ങൾ, സാംസ്കാരിക -കലാ-സംഗീത സന്ധ്യകൾ എന്നിവ നടക്കും.

മസ്‌കത്ത് നൈറ്റ്സ് 2026ന്റെ കായിക പരിപാടികളിൽ സൈക്ലിങ്, എൻഡ്യൂറൻസ് മത്സരങ്ങൾ, ഷൂട്ടിങ്, മാർഷൽ ആർട്സ്, സൗഹൃദ ഫുട്ബാൾ മത്സരങ്ങൾ, ബില്ല്യാർഡ്സ്, സ്നൂക്കർ എന്നിവ ഉൾപ്പെടും. ജനുവരി 22 മുതൽ 24 വരെ അൽ അറൈമി ബുലെവാർഡിൽ ദേശിയ-അന്താരാഷ്ട്ര ടീമുകളുടെ പങ്കാളിത്തത്തോടെ മസ്‌കത്ത് നൈറ്റ്സ് 3x3 ബാസ്‌കറ്റ്ബാൾ ചാമ്പ്യൻഷിപ് നടക്കും.

ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷനും വാദി അൽ ഖൗദും യുവജനങ്ങളെ ലക്ഷ്യമിട്ട സാഹസിക പരിപാടികൾക്ക് വേദിയാകും. പ്രഫഷനൽ ഡ്രിഫ്റ്റിങ് കാർ ഷോകൾ, സിപ്‌ലൈൻ, ഔട്ട്‌ഡോർ അഡ്വഞ്ചർ പ്രവർത്തനങ്ങൾ എന്നിയും സീബ് ബീച്ചിലെ സൂർ അൽ ഹദീദ് മേഖലയിൽ ബീച്ച് ഫുട്ബാൾ, വോളിബാൾ ടൂർണമെന്റുകളും പ്രഭാത ഫിറ്റ്നസ് സെഷനുകളും നടക്കും.

ക്ലാസിക്, ആധുനിക മോട്ടോർസൈക്കിളുകൾ ഉൾക്കൊള്ളുന്ന പ്രദർശനത്തിനൊപ്പം സുരക്ഷിത റൈഡിങ്ങിന്റെ അവതരണങ്ങളും സാങ്കേതിക ഡെമോകളും നടക്കും. പുതിയ രൂപകൽപനയോടെ മസ്‌കത്ത് നൈറ്റ്സിൽ പൈതൃക ഗ്രാമം തിരിച്ചെത്തും. ആമിറാത്ത് പബ്ലിക് പാർക്കും അൽ ഖുറം നേചർ പാർക്കും വേദിയാകുന്ന പൈതൃക ഗ്രാമത്തിൽ പരമ്പരാഗത കൈത്തൊഴിലുകൾ, ജനകീയ കലകൾ, ഒമാനി വിഭവങ്ങൾ, പൈതൃക വാസ്തുവിദ്യാ പരിസരങ്ങൾ എന്നിവ അവതരിപ്പിക്കും.

അൽ ഖുവൈർ സ്ക്വയറിൽ ഒമാൻ ഡിസൈൻ വീക്ക് സംഘടിപ്പിക്കും. ഡിസൈനർമാർ, കലാകാരന്മാർ, നവാത്മക ചിന്തകർ എന്നിവർ പങ്കെടുക്കുന്ന ഈ വേദി നവീകരണം, നഗര സൗന്ദര്യം, സുസ്ഥിരത എന്നീ ആശയങ്ങൾ മുന്നോട്ടുവെക്കുന്ന കലാസൃഷ്ടികൾ അവതരിപ്പിക്കുന്ന തുറന്ന പ്രദർശനമാകും. റോയൽ ഒാപ്പറ ഹൗസിൽ ഫാഷൻ വീക്ക് സംഘടിപ്പിക്കും. അന്താരാഷ്ട്ര ഡിസൈനർമാരുടെ പങ്കാളിത്തത്തോടെയാണ് ഫാഷൻ ഷോ നടക്കുക.

Tags:    
News Summary - new year celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.