മസ്കത്ത്: കോവിഡിനെ തുടർന്ന് ലോകത്ത് രൂപപ്പെട്ട 'പുതിയ തൊഴിൽ സംസ്കാര'ത്തിെൻറ മികവിനെ കുറിച്ച് നടത്തിയ സർവേയിൽ ഒമാന്‍ മികച്ച സ്ഥാനം. പുതിയ തൊഴിൽ സംസ്കാരത്തിെൻറ പ്രവർത്തനത്തേയും ഫലപ്രാപ്തിയെയും പറ്റിയുള്ള സർവേയിൽ ആഗോളതലത്തിൽ ഒമാൻ 17ാം സ്ഥാനമാണ് േനടിയത്. 'പ്രാദേശിക ബിസിനസ് സംസ്കാരത്തിൽ പുതിയ ജോലിയുടെ പ്രധാന്യം' എന്ന തലക്കെട്ടിൽ അന്താരാഷ്ട്ര കൂട്ടായ്മയായ 'ഇൻറർനാഷൻസ്' ആണ് സർവേ നടത്തിയത്.
ജി.സി.സിയിൽ യു.എ.ഇ ആണ് ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. ബഹ്റൈൻ (ആറ്), ഖത്തർ (18), സൗദി അറേബ്യ (19), കുവൈത്ത് (50) എന്നിങ്ങനെയാണ് മറ്റ് റാങ്കുകൾ. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ഫിൻലാൻഡാണുള്ളത്. എസ്റ്റോണിയ (നാല്), നെതർലന്‍ഡ് (അഞ്ച്), ആസ്ട്രേലിയ (ഏഴ്), കാനഡ (എട്ട്), ന്യൂസിലൻഡ് (ഒമ്പത്), സ്വീഡൻ (10) എന്നീ സ്ഥാനങ്ങളിൽ മറ്റു രാജ്യങ്ങളും സർവേയിൽ ഇടംപിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.