മസ്കത്ത്: സഞ്ചാരികൾക്ക് മസ്കത്തിെൻറ ആകാശക്കാഴ്ചയുടെ ഭംഗി ആസ്വദിക്കാൻ വഴി യൊരുക്കി അൽ ശർഖിയ ഏവിയേഷൻ ഹെലികോപ്ടർ സർവിസ് ആരംഭിച്ചു. ഒമാനിലെ ഇത്തരത്തിലുള്ള ആദ്യ സർവിസ് ആണിത്. കഴിഞ്ഞയാഴ്ചയാണ് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി ഹെലികോപ്ടർ സർവിസ് ആരംഭിക്കാൻ അൽ ശർഖിയ ഏവിയേഷന് അനുമതി നൽകിയത്. അഞ്ചു യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ഹെലികോപ്ടറാണ് സർവിസ് തുടങ്ങിയതെന്ന് ശർഖിയ ഏവിയേഷൻ പ്രതിനിധി ആദം അൽ റാഷിദി പറഞ്ഞു. മസ്കത്ത് ബേയിൽ ഒരുക്കിയിട്ടുള്ള ഹെലിപാഡിൽനിന്നാണ് സർവിസ് തുടങ്ങുക. മത്ര കടലിനുമുകളിലും ഖന്താബ് അടക്കം മസ്കത്തിെൻറ മനോഹരമായ പ്രദേശങ്ങൾക്ക് മുകളിലൂടെയും ഹെലികോപ്ടർ പറക്കും.
ആവശ്യപ്പെടുന്നവർക്ക് ഹെലിപാഡിലേക്കും തിരിച്ചും വാഹനസൗകര്യവും ഏർപ്പെടുത്തും. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലും മസ്കത്ത് ബേയിലും ഒരുക്കിയിട്ടുള്ള ഹെലിപാഡ് സൗകര്യങ്ങൾ ഉപയോഗിച്ച് ചരക്കുഗതാഗതം, ടൂറിസം അടക്കം വിവിധ മേഖലകൾക്ക് ഉപയോഗപ്പെടുന്ന രീതിയിൽ ചാർേട്ടഡ് സൗകര്യങ്ങൾ ആരംഭിക്കാനും തങ്ങൾ ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു. വരുന്ന മാസങ്ങളിൽ രണ്ടാമത്തെ ഹെലികോപ്ടർ ലഭിക്കും. ഇത് എട്ടുപേർക്ക് സഞ്ചരിക്കാവുന്നതാണ്. ഇത് വരുന്നതോടെ കൂടുതൽ വ്യവസായങ്ങൾക്ക് ഉപകാരപ്പെടും. ഒമാന് അകത്തും പുറത്തേക്കും സർവിസ് നടത്തുന്നതിനുള്ള അനുമതിയാണ് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി ശർഖിയ ഏവിയേഷന് നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.