മസ്കത്ത്: ഒമാനിലെ കഴിഞ്ഞവർഷത്തെ ശരാശരി വാർഷിക പണപ്പെരുപ്പം 1.6 ശതമാനമെന്ന് സെൻട്രൽ ബാങ്കിെൻറ വാർഷിക റിപ്പോർട്ട്. ഇന്ധനവില വർധനയും വിവിധ യൂസർ ഫീസുകൾ കൂട്ടിയതുമാണ് പണപ്പെരുപ്പത്തിലെ ചെറിയ വർധനക്ക് കാരണം. അതേസമയം, എണ്ണവില തിരിച്ചുകയറൽ 2015നെയും 2016നെയും അപേക്ഷിച്ച് സമ്പദ്ഘടനയെ സജീവമാക്കിയതായും റിപ്പോർട്ട് പറയുന്നു. 2016ൽ ബാരലിന് ശരാശരി 40.10 ഡോളർ വില ലഭിച്ച സ്ഥാനത്ത് കഴിഞ്ഞവർഷം 51.30 ഡോളറാണ് ലഭിച്ചത്. ജനുവരി മുതൽ സെപ്റ്റംബർ വരെ കാലത്താണ് സമ്പദ്ഘടനയിലെ തിരിച്ചുകയറൽ കൂടുതൽ പ്രകടമായത്. എണ്ണമേഖല ഇക്കാലയളവിൽ 23.9 ശതമാനവും എണ്ണയിതര മേഖല 4.3 ശതമാനത്തിെൻറയും വളർച്ചയാണ് രേഖപ്പെടുത്തിയത്.
മൊത്തം ആഭ്യന്തര ഉൽപാദനത്തിലാകെട്ട 10.1 ശതമാനത്തിെൻറയും വർധന ദൃശ്യമായി. ചെലവുകളിൽ വരുത്തിയ കുറവും വരുമാന വർധനക്ക് കൈക്കൊണ്ട നടപടികളും രാജ്യത്തിെൻറ സാമ്പത്തിക നില ഭദ്രമാക്കാൻ സഹായകമായി. രാജ്യത്തെ ബാങ്കുകൾ ആസ്തി നിലവാരമടക്കം എല്ലാ തലങ്ങളിലും ശക്തമായ നിലയിൽതന്നെയാണെന്ന് സെൻട്രൽബാങ്ക് റിപ്പോർട്ട് പറയുന്നു. വളർച്ചയുടെ പാതയിലുള്ള ബാങ്കിങ് മേഖല ചെറുകിട- ഇടത്തരം വ്യവസായ സംരംഭങ്ങൾക്കുള്ള വായ്പയടക്കം സർക്കാറിെൻറ സാമ്പത്തിക വൈവിധ്യവത്കരണ പ്രവർത്തനങ്ങൾക്ക് നല്ല പിന്തുണയും നൽകുന്നുണ്ട്. ഡിസംബർ അവസാനത്തെ കണക്കനുസരിച്ച് ബാങ്കുകളുടെ സ്വകാര്യമേഖലക്കുള്ള വായ്പ ആറര ശതമാനം വർധിച്ച് 21 ശതകോടി റിയാലായി.
ഇതിൽ 46.1 ശതമാനവും പേഴ്സനൽ ലോൺ വിഭാഗത്തിൽ പെടുന്നവയാണ്. ധനകാര്യ ഇതര കോർപറേറ്റ് സെക്ടറിന് നൽകിയതാകെട്ട 45.7 ശതമാനം വായ്പയാണ്. ബാങ്കുകളിലെ മൊത്തം നിക്ഷേപം 5.6 ശതമാനം വർധിച്ച് 21.6 ശതകോടി റിയാലായി. ഇതിൽ 14 ശതകോടി റിയാൽ സ്വകാര്യ മേഖലയിൽനിന്നുള്ള നിക്ഷേപമാണ്. സർക്കാർ ട്രഷറി ബില്ലുകളിൽ 454.9 ദശലക്ഷം റിയാലിെൻറയും ഗവൺമെൻറ് സെക്യൂരിറ്റീസിൽ 1.34 ശതകോടി റിയാലിെൻറയും നിക്ഷേപമുണ്ട്. വിവിധ സർക്കാർ സെക്യൂരിറ്റികളിലെ നിക്ഷേപം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വർധിച്ചതായും റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.