മസ്കത്ത്: പ്രഥമ ഒമാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും ഇന്ത്യയിലേക്ക് മടങ്ങി. നാലുദിവസത്തെ പശ്ചിമേഷ്യൻ സന്ദർശനത്തിൽ ഫലസ്തീനും യു.എ.ഇയും സന്ദർശിച്ച ശേഷമാണ് മോദി ഒമാനിൽ എത്തിയത്. ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇൗദുമായി ശനിയാഴ്ച രാത്രി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഒമാനി നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചയോടെയാണ് ഞായറാഴ്ചയിലെ ഒൗദ്യോഗികപരിപാടികൾക്ക് തുടക്കമായത്. ശേഷം മന്ത്രിസഭ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സൈദ്, അന്താരാഷ്ട്രബന്ധങ്ങൾക്കും സഹകരണത്തിനുമായുള്ള ഉപപ്രധാനമന്ത്രി സയ്യിദ് അസദ് ബിൻ താരീഖ് അൽ സൈദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
തുടർന്ന് മത്രയിലെ ശിവേക്ഷത്രം സന്ദർശിക്കാനായി പുറപ്പെട്ടു. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ക്ഷേത്രം പായ്കപ്പലിൽ ഒമാനിൽ എത്തിയ ഗുജറാത്തി വ്യാപാരികൾക്കായി നിർമിച്ചതാണ്. ഇത് 1999ൽ പൂർണമായും നവീകരിച്ചിരുന്നു. ക്ഷേത്രത്തിൽ എത്തിയ മോദിക്ക് ഗുജറാത്തി സമൂഹത്തിെൻറ നേതൃത്വത്തിൽ സ്വീകരണം ഒരുക്കി. ക്ഷേത്രദർശനവും നടത്തി.
പിന്നീട് സുൽത്താൻ ഖാബൂസ് ഗ്രാൻഡ് േമാസ്കും സന്ദർശിച്ചു. ഉച്ചക്ക് ശേഷമായിരുന്നു മടക്കം. റോയൽ വിമാനത്താവളത്തിൽ വിശിഷ്ടാതിഥിക്ക് ആദരമൊരുക്കുന്ന സംഘത്തിെൻറ മേധാവിയും എണ്ണ, പ്രകൃതി വാതക മന്ത്രിയുമായ മുഹമ്മദ് ബിൻ ഹമദ് അൽ റുംഹിയുടെ നേതൃത്വത്തിലായിരുന്നു യാത്രയയപ്പ്. മന്ത്രിമാർ, ഇന്ത്യൻ അംബാസഡർ ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.