മസ്കത്ത്: പ്രധാനമന്ത്രിയെ കാണാനും പ്രസംഗം ശ്രവിക്കാനുമായി മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നെങ്കിലും ആവേശം ഒട്ടും കൈവിടാതെ വിദ്യാർഥികൾ. കാപിറ്റൽ മേഖലയിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽനിന്നായി നൂറുകണക്കിന് വിദ്യാർഥികളാണ് ഞായറാഴ്ച ബോഷർ സ്റ്റേഡിയത്തിൽ എത്തിയത്. ഉച്ചക്ക് രണ്ടര മുതലാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം ആരംഭിച്ചത്. മോദിയുടെ ചിത്രം പതിച്ച ചെറുപ്ലക്കാർഡുകളും േപാസ്റ്ററുകളും മറ്റുമായി സ്കൂൾ യൂനിഫോമിൽ ഇൗ സമയംതന്നെ വിദ്യാർഥികൾ ഭൂരിപക്ഷവും എത്തി. ഒമാെൻറ വിവിധ പ്രദേശങ്ങളിൽനിന്നുള്ളവരും ഉച്ച മുതലേ എത്തിത്തുടങ്ങിയിരുന്നു. 25000 കാണികളെ പരിപാടിയിൽ പെങ്കടുപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് ഇന്ത്യൻ എംബസിയുടെയും സോഷ്യൽക്ലബിെൻറയും നേതൃത്വത്തിൽ നടത്തിവന്നത്. എന്നാൽ, പ്രവൃത്തിദിനമായതിനാൽ പാസുകൾ വാങ്ങിയ പലരും പരിപാടിക്ക് എത്തിയില്ല.
ഏതാണ്ട് 13000ത്തോളം പേരാണ് കാണികളായി ഉണ്ടായിരുന്നത്. ഇവർക്കായി വിവിധ നൃത്ത-സംഗീത പരിപാടികൾ ഒരുക്കിയിരുന്നു. ഇന്ത്യൻ സോഷ്യൽക്ലബിെൻറ വിവിധ വിഭാഗങ്ങളുടെയും മറ്റും നേതൃത്വത്തിലാണ് കലാപരിപാടികൾ ഒരുക്കിയത്. അതിനിടെ പരിപാടിക്ക് കാണികളെ എത്തിക്കണമെന്നാവശ്യപ്പെട്ട് അംബാസഡർ വിവിധ കമ്പനികൾക്കും ഇന്ത്യൻ സ്കൂളുകൾക്കും കത്ത് നൽകിയതായി വിവിധ ഒാൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അര ദിവസത്തേക്ക് പരിപാടിയിൽ പെങ്കടുക്കാൻ അനുമതി നൽകണമെന്നാണ് കത്തിലെ ഉള്ളടക്കം. എത്ര പേരെ പെങ്കടുപ്പിക്കണമെന്നും കത്തിൽ നിർദേശമുണ്ട്. ഇന്ത്യന്‍ എംബസി താങ്കളുടെ കമ്പനിയുമായി എന്നും മികച്ച സഹകരണമാണ് പുലർത്തിയിട്ടുള്ളത്. അതിനാൽ പൊതുപരിപാടിയില്‍ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ സഹകരിക്കണം എന്ന് അംബാസഡറുടെ പേരിലുള്ള കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.