മസ്കത്ത്: നിങ്ങൾ വാഹനമോടിക്കുേമ്പാൾ പതിവായി മൊബൈൽ ഫോൺ ഉപയോഗം ശീലമാക്കിയവരാണോ? മൊബൈൽ ഫോൺ അടക്കം ഇലക്ട്രോണിക് ഉപകരണങ്ങളുടെ പതിവായുള്ള ഉപയോഗം 300 റിയാൽ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. തുടർച്ചയായി നിയമലംഘനം നടത്തുന്നവർക്കാണ് 300 റിയാൽ പിഴ ലഭിക്കാൻ സാധ്യതയെന്നും ആർ.ഒ.പി വക്താവ് പറഞ്ഞു. മൊബൈൽഫോണോ മറ്റേതെങ്കിലും ഇലക്ട്രോണിക് ഉപകരണമോ ഉപയോഗിച്ചതിന് ആദ്യമായി പിടിയിലാകുന്നവർക്ക് കുറഞ്ഞ പിഴയായ 15 റിയാലാകും പിഴ ചുമത്തുക. ഇതാണ് സാധാരണ നടപടിക്രമം. എന്നാൽ 60 ദിവസത്തിനുള്ളിൽ മൂന്നു തവണ േഫാൺ ഉപയോഗത്തിന് പിടിക്കപ്പെട്ടാൽ കേസ് കോടതിയിലേക്ക് കൈമാറും. ഇൗ സാഹചര്യത്തിൽ പത്തു ദിവസം വരെ തടവോ 300 റിയാൽ വരെ പിഴയോ ലഭിക്കാൻ സാധ്യതയുണ്ട്. ലൗഡ്സ്പീക്കറിൽ ഫോൺ ഉപയോഗിക്കുന്നതും ഒരു കൈയിൽ ഹോൾഡ് ചെയ്ത് ഉപയോഗിക്കുന്നതുമെല്ലാം ശിക്ഷാർഹമായ കുറ്റമാണ്. കഴിഞ്ഞവർഷം മാർച്ചിൽ നിലവിൽ വന്ന പുതിയ ഗതാഗത നിയമത്തിലാണ് ഇൗ ശിക്ഷാ ഭേദഗതി വരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.