മസ്കത്ത്: ഒമാനിൽനിന്ന് ഇന്ത്യൻ തൊഴിലാളികൾ കൂട്ടമായി നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യം നിലവിൽ ഇല്ലെന്ന് ഇന്ത്യൻ അംബാസഡർ ഇന്ദ്രമണി പാണ്ഡെ. കണക്കുകൾ എടുക്കുേമ്പാൾ തൊഴിലാളികളുടെ എണ്ണത്തിൽ ചെറിയ വർധന ദൃശ്യമാണെന്നും അംബാസഡർ ടൈംസ് ടെലിവിഷന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
സാമ്പത്തിക ഞെരുക്കത്തിെൻറ ഫലമായി പല സ്വകാര്യ കമ്പനികളും ചെലവ് ചുരുക്കുകയും തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വരുത്തുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം പുതിയ പദ്ധതികളിൽ തൊഴിൽ അവസരങ്ങളും ലഭ്യമാണ്.
ചെറിയ അളവിെലങ്കിലും ഇന്ത്യക്കാരുടെ എണ്ണം കൂടുതലാണ് എന്നത് പുതിയ റിക്രൂട്ട്മെൻറുകൾ നടക്കുന്നുണ്ട് എന്നതിെൻറ ഉദാഹരണമാണ്. ചിലർക്ക് തൊഴിൽ നഷ്ടപ്പെടുേമ്പാൾ മറ്റ് ചിലർക്ക് തൊഴിൽ ലഭിക്കുന്നുണ്ട് എന്നത് ആശാവഹമാണ് -അംബാസഡർ പറഞ്ഞു. വിദേശ തൊഴിലാളികൾക്ക് കുറഞ്ഞ വേതനം ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്ന അഭ്യർഥന സർക്കാറിന് മുന്നിൽ വെച്ചിട്ടുണ്ടെന്നും അംബാസഡർ പറഞ്ഞു. വിദേശികൾക്ക് മിനിമം ജീവിത നിലവാരമെങ്കിലും ഉറപ്പുവരുത്താൻ സാധിക്കുന്ന കുറഞ്ഞ ശമ്പളം ഉറപ്പാക്കണമെന്ന അഭ്യർഥനയാണ് സർക്കാറിന് മുന്നിൽ വെച്ചിട്ടുള്ളത്.
ഒമാനിൽ തൊഴിലുടമക്ക് കീഴിൽ ജോലിയെടുക്കാൻ ആഗ്രഹിക്കുന്നവർ എംബസിയുടെ ഇ-മൈഗ്രേറ്റ് സംവിധാനം വഴി മാത്രമാണ് വിസ നേടാൻ പാടുള്ളൂവെന്നും അംബാസഡർ പറഞ്ഞു. വീട്ടുജോലിക്കാർ അടക്കമുള്ളവർ ഇൗ സംവിധാനത്തിന് കീഴിലൂടെ മാത്രമേ ഒമാനിലേക്ക് വരാൻ പാടുള്ളൂ. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇൗ സംവിധാനത്തിെൻറ ലക്ഷ്യം. എംബസിയിൽനിന്നുള്ള എൻ.ഒ.സി സർട്ടിഫിക്കറ്റിെൻറ അടിസ്ഥാനത്തിൽ മാത്രമാണ് വീട്ടുജോലിക്കാരുടെ റിക്രൂട്ടിങ് അനുവദനീയമെന്നും അംബാസഡർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.