മസ്കത്ത്: കോഴിക്കോട്ട് താമസമാക്കിയ ഒമാനി സൂഫിവര്യെൻറ സ്വാധീനത്തില്‍ ജാതി മതഭേദമന്യേ വൈജ്ഞാനിക കേന്ദ്രം സ്ഥാപിച്ചുവെന്നും ഇദ്ദേഹത്തിെൻറ നിര്‍ദേശ പ്രകാരമായിരുന്നു മുതലക്കുളം നിര്‍മാണം ആരംഭിച്ചതെന്നും മുന്‍ ഡി.ജി.പി ഡോ. അലക്സാണ്ടര്‍ ജേക്കബ്. 3000 വര്‍ഷങ്ങള്‍ക്കു മുേമ്പ കേരളത്തിന് ഒമാനുമായി ഊഷ്മള ബന്ധമുണ്ടായിരുന്നു. ഇസ്ലാമിെൻറ പ്രഭാവത്തില്‍ ഇൗ ബന്ധം സാംസ്കാരിക-ധൈഷണിക വിനിമയത്തിലേക്ക് മാറിയെന്നും അദ്ദേഹം പറഞ്ഞു. റൂവിയില്‍ ഐ.സി.എഫും അല്‍കൗസര്‍ മദ്റസയും സംഘടിപ്പിച്ച ‘െമഹ്ഫിലെ മഹബ്ബ മീലാദ്’ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ. അലക്സാണ്ടര്‍ ജേക്കബ്.
ഡോ. കോയ കാപ്പാട്, മെഹ്ഫൂസ് കമാല്‍, നിയാസ്, ശമ്മാസ് കാന്തപുരം എന്നിവരുടെ നേതൃത്വത്തില്‍ ഖവാലി, ബുര്‍ദ എന്നിവ അരങ്ങേറി. ദഫ്, അറബന തുടങ്ങി വിദ്യാര്‍ഥികളുടെ കലാപരിപാടികളുമുണ്ടായിരുന്നു. റൂവി മദ്റസക്കുകീഴില് തുടങ്ങാനിരിക്കുന്ന മോറല്‍ സ്കൂളിനെ ഇസ്ഹാഖ് മട്ടന്നൂര്‍ പരിചയപ്പെടുത്തി. റശീദ് നീര്‍വേലി അധ്യക്ഷത വഹിച്ചു. നിസാര്‍ സഖാഫി ആമുഖപ്രഭാഷണം നടത്തി. അഷ്റഫ് ഹാജി ഉദ്ഘാടനം ചെയ്തു. ജബ്ബാര്‍ ഹാജി സുഹുല്‍ ഫൈഹ, വാഹിദ് സുഹുല്‍ ഫൈഹ, ലതീഫ് സൂഹുല്‍ ഫൈഹ, മമ്മുട്ടി മക്ക, ഹമീദ് ഹാജി ഫാതിമ, എൻ.ഒ. ഉമ്മന്‍, ജംഷീര്‍ ഗ്രീന്‍ മാര്‍ട്ട്, അഷ്റഫ് ഹാജി കൊക്കകോള, സുല്‍ഫിക്കര്‍ ഹാജി, അഹ്മദ് ഹാജി അറേബ്യൻ, മുസ്തഫ ഹാജി എന്നിവര്‍ സന്നിഹിതരായിരുന്നു. ശഫീഖ് ബുഖാരി സമാപനപ്രാര്‍ഥന നിർവഹിച്ചു. അഫ്സല് ഏറിയാട് സ്വാഗതവും ലതീഫ് ഫഹൂദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.