മസ്കത്ത്: സ്വദേശിവത്കരണ നടപടികളും വിവിധ മേഖലകളിലെ വിസാ വിലക്കും മൂലം ഒമാനി ലെ വിദേശികളുടെ എണ്ണത്തിലെ കുറവ് തുടരുന്നു. ഫെബ്രുവരി അവസാനത്തെ കണക്കനുസരിച്ച് 1,782,406 വിദേശികളാണ് രാജ്യത്ത് ഉള്ളത്. ഡിസംബർ അവസാനം ഇത് 1,787,447 ആയിരുന്നു. രണ്ടു മാസത്തിനുള്ളിൽ വിദേശി ജനസംഖ്യയിൽ മൂന്നര ശതമാനത്തിെൻറ കുറവാണ് ഉണ്ടായതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിെൻറ കണക്കുകൾ പറയുന്നു. അൽ വുസ്തയും ദാഖിലിയയും ഒഴിച്ച് മറ്റെല്ലാ ഗവർണേററ്റുകളിലുമുള്ള വിദേശ ജനസംഖ്യയിൽ കുറവ് ദൃശ്യമാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ദോഫാറിലാണ് ഏറ്റവുമധികം കുറവ് രേഖപ്പെടുത്തിയത്, ആറര ശതമാനം. വടക്കൻ ശർഖിയയും മസ്കത്തുമാണ് തൊട്ടുപിന്നിൽ. യഥാക്രമം 5.6 ശതമാനത്തിെൻറയും 4.2 ശതമാനത്തിെൻറയും കുറവാണ് ഇവിടെ ഉണ്ടായത്.
തലസ്ഥാന നഗരമായ മസ്കത്തിലും ചുറ്റുമുള്ള ടൗൺഷിപ്പുകളിലുമായാണ് കൂടുതൽ വിദേശികൾ ഉള്ളത്. 7.77 ലക്ഷമാണ് ഇവിടത്തെ വിദേശി ജനസംഖ്യ. 1467 പേരാണ് മസ്കത്തിൽ നിന്ന് ജനുവരി, ഫെബ്രുവരി മാസങ്ങളിലായി രാജ്യം വിട്ടത്. വിദ്യാഭ്യാസമുള്ള വിദേശികളുടെ എണ്ണത്തിലും കുറവുണ്ട്. ഹയർ ഡിപ്ലോമ ധാരികളുടെ എണ്ണം 8.3 ശതമാനം കുറഞ്ഞ് 4202 ആയപ്പോൾ സർവകലാശാല, മാസ്റ്റർ ബിരുദമുള്ളവരുടെ എണ്ണത്തിൽ യഥാക്രമം 5.7 ശതമാനത്തിെൻറയും 6.6 ശതമാനത്തിെൻറയും കുറവുണ്ടായി.
വിദേശികളിൽ ഇന്ത്യക്കാർ തന്നെയാണ് കൂടുതലും. ഡിസംബറിനെ അപേക്ഷിച്ച് ഫെബ്രുവരിയിൽ ഇന്ത്യക്കാരുടെ എണ്ണം നാലു ശതമാനം കുറഞ്ഞ് 6.60 ലക്ഷമായി. ബംഗ്ലാദേശികളുടെ എണ്ണം 4.6 ശതമാനം കുറഞ്ഞ് 6.58 ലക്ഷമായപ്പോൾ പാകിസ്താനികളുടേത് 7.1 ശതമാനം കുറഞ്ഞ് 2.15 ലക്ഷമായി. നേപ്പാൾ, താൻസനിയൻ സ്വദേശികളുടെ എണ്ണവും കുറഞ്ഞുവരുകയാണ്. അതേസമയം, ഇൗജിപ്ഷ്യൻസിെൻറ എണ്ണം 11.3 ശതമാനവും ഫിലിപ്പീനോകളുടെ എണ്ണം 5.9 ശതമാനവും ശ്രീലങ്കൻ വംശജരുടെ എണ്ണം മൂന്നര ശതമാനവും കൂടി. സ്വദേശിവത്കരണവും വിവിധ മേഖലകളിലെ വിസാ വിലക്കുമാണ് വിദേശികളുടെ എണ്ണം കുറയാൻ കാരണം. സാമ്പത്തിക പ്രശ്നങ്ങൾ നിമിത്തം പ്രധാനപ്പെട്ട പ്രോജക്ടുകളുടെ എണ്ണം കുറഞ്ഞതും വിദേശികളുടെ തിരിച്ചുപോക്കിനും പുതിയ ആളുകൾ രാജ്യത്തേക്ക് എത്താതിരിക്കുന്നതിനും കാരണമാകുന്നു. സർക്കാറിെൻറ തൊഴിൽ പദ്ധതികൾ ലക്ഷ്യം കാണുന്നുവെന്നതിെൻറ സൂചനയാണ് ഇത്. പല തസ്തികകളിലും വിദേശികൾക്ക് പകരം ജോലി ചെയ്യാൻ ഒമാനികൾ പ്രാപ്തരായിട്ടുണ്ട് എന്നതിെൻറ ഉദാഹരണമാണ് ഇൗ കണക്കുകളെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.