മസ്കത്ത്: സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം സജീവമായി മുന്നോട്ട്പോകുന്നതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. മേയ് 21 വരെയുള്ള കണക്കനുസരിച്ച് 31,000 സ്വദേശികൾക്കാണ് സ്വകാര്യ മേഖലയിലെ വിവിധ സ്ഥാപനങ്ങളിലായി തൊഴിൽ ലഭിച്ചത്. മന്ത്രിസഭാ കൗൺസിലിെൻറ നിർദേശപ്രകാരം കഴിഞ്ഞ വർഷം ഡിസംബർ മൂന്നിനാണ് സ്വകാര്യവത്കരണ നടപടികൾക്ക് തുടക്കം കുറിച്ചത്. തൊഴിൽ ലഭിച്ചവരിൽ പുരുഷന്മാരാണ് കൂടുതൽ. 31,332 പേരാണ് പുതുതായി തൊഴിൽ ലഭിച്ച പുരുഷന്മാർ.
ജനറൽ ഡിപ്ലോമക്ക് താഴെ യോഗ്യതയുള്ളവരാണ് തൊഴിൽ ലഭിച്ചവരിൽ കൂടുതൽ പേരും. 14,767 പേരാണ് ഇങ്ങനെയുള്ളവർ. ജനറൽ ഡിപ്ലോമ യോഗ്യതയുള്ള 10,821 പേരും ബിരുദയോഗ്യതയുള്ള 5,744 പേർക്കും തൊഴിൽ ലഭ്യമാക്കിയതായി മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു. കൂടുതൽ പേർക്ക് തൊഴിൽ ലഭിച്ച മേഖലകളുടെ കണക്കെടുക്കുേമ്പാൾ നിർമാണ രംഗം, ഹോൾസെയിൽ, റീടെയിൽ, ഉൽപാദന മേഖല എന്നിവയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.
നിർമാണരംഗത്ത് 27 ശതമാനം പേർക്ക് തൊഴിൽ ലഭിച്ചപ്പോൾ േഹാൾസെയിൽ-റീടെയിൽ മേഖലയിൽ 12.2 ശതമാനം പേർക്കും ഉൽപാദന മേഖലയിൽ 11.3 ശതമാനം പേർക്കും ജോലി ലഭിച്ചു. സ്വദേശിവത്കരണം കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകളടക്കം നടപടികളും ഉൗർജിതമാണ്. ജനുവരിയിൽ നടപ്പാക്കിയ 87 തസ്തികകളിലെ ആറുമാസത്തെ വിസാ വിലക്ക് അടുത്ത മാസം അവസാനിക്കും. എന്നാൽ, മാനവ വിഭവശേഷി മന്ത്രാലയവുമായി ബന്ധപ്പെട്ടവർ വിലക്ക് നീട്ടാനുള്ള സൂചനകൾ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.