മസ്കത്ത്: ഒമാനിൽ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറയുന്നു. ബുധനാഴ്ച 93 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
ഏഴുമാസത്തിന് ശേഷമാണ് ഒമാനിൽ പുതിയ രോഗികളുടെ എണ്ണം രണ്ടക്കത്തിലേക്ക് കുറയുന്നത്. 1,28,236 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 233 പേർക്ക് കൂടി രോഗം ഭേദമായി. 1,20,178 പേരാണ് ഇതുവരെ രോഗമുക്തരായത്. ഒരാൾ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 1491 ആയി. മരിച്ചവരിൽ 1113 പേർ സ്വദേശികളും 378 പേർ വിദേശികളുമാണ്. എട്ട് പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
77 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 36 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പുതിയ രോഗികളിൽ 52 പേർ മസ്കത്ത് ഗവർണറേറ്റിലാണ്. ദാഖിലിയ-10, വടക്കൻ ബാത്തിന-ആറ്, തെക്കൻ ബാത്തിന-അഞ്ച്, ദാഹിറ-അഞ്ച്, ബുറൈമി-നാല്, വടക്കൻ ശർഖിയ-മൂന്ന്, ദോഫാർ-മൂന്ന്, തെക്കൻ ശർഖിയ-രണ്ട്, അൽ വുസ്ത-രണ്ട്, മുസന്ദം-ഒന്ന് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ രോഗികളുടെ എണ്ണം. രോഗികളുടെ എണ്ണത്തിലെ റെക്കോഡ് കുറവിനൊപ്പം ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണവും കുറയുന്നത് ആശ്വാസകരമാണ്.
കോവിഡ് വാക്സിെൻറ ആദ്യഘട്ടമായുള്ള 15,600 ഡോസ് വാക്സിൻ വ്യാഴാഴ്ച ഒമാനിലെത്തും. ഞായറാഴ്ച മുതലാണ് വാക്സിനേഷൻ കാമ്പയിൻ തുടങ്ങുക. വാക്സിനേഷൻ തുടങ്ങുന്നതോടെ രോഗവ്യാപനത്തെ നിയന്ത്രിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.