മസ്കത്ത്: ഒമാനിൽ ആദ്യമായി നടപ്പാക്കുന്ന കൂൺ പദ്ധതിയുടെ വിശദാംശങ്ങൾ ദ റിസർച് കൗൺസിലിലെ (ടി.ആർ.സി) ഒമാൻ മൃഗ-സസ്യ ജനിതക വിഭവകേന്ദ്രം (ഒ.എ.പി.ജി.ആർ.സി) പുറത്തുവിട്ടു. ഒരുകൂട്ടം കൂൺ പാടങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ടതാണ് പദ്ധതിയെന്ന് കേന്ദ്രത്തിലെ നിരീക്ഷണ-വിവരശേഖരണ വിദഗ്ധൻ അബ്ദുല്ല ബിൻ ഹിലാൽ അൽ ബലൂഷി പറഞ്ഞു. രണ്ടു തരത്തിലുള്ള കൂൺ പാടങ്ങളാണ് ഒരുക്കുക. ഒന്ന് നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്ത കൂണുകളുടേതാണ്. മറ്റൊന്ന് വലിയ കൂണുകളുടെയും. വലിയ കൂണുകളുടെ പാടങ്ങളിൽ മരുഭൂമിയിൽ സാധാരണ കാണുന്ന കൂണുകളും കൃഷി ചെയ്യും.
നിസ്വ സർവകലാശാലയിലെ ഒ.എ.പി.ജി.ആർ.സിയുടെ ജനിതക ബാങ്കിന് കേന്ദ്രം ഇതിനകം 1467 കൂൺ സാമ്പിളുകൾ കൈമാറ്റം ചെയ്തതായും അബ്ദുല്ല ബിൻ ഹിലാൽ അൽ ബലൂഷി വ്യക്തമാക്കി. സുൽത്താൻ ഖാബൂസ് സർവകലാശാലക്കും സാമ്പിളുകൾ കൈമാറും. മണ്ണിെൻറ വളക്കൂറ് വർധിപ്പിക്കാനും ഒൗഷധനിർമാണത്തിനും തുടങ്ങി നിരവധി സാമ്പത്തിക പ്രയോജനങ്ങൾ പദ്ധതി വഴിയുണ്ട്. ചിലയിനം കൂണുകൾ ആസിഡുകളുടെ ഉൽപാദനത്തിനും ചികിത്സ ആവശ്യത്തിനും ഉപേയാഗിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.