മസ്കത്ത്: ഖരീഫ് സീസണിലെത്തുന്ന സഞ്ചാരികളെ സ്വീകരിക്കാൻ സലാല വിമാനത്താവളം ഒര ുങ്ങി. വിമാന കമ്പനികൾ സലാലയിലേക്കുള്ള സർവിസുകൾ വർധിപ്പിച്ചതോടെ പ്രതിദിനം 3000 മു തൽ 4000 വരെ യാത്രക്കാരെയാണ് വരുംനാളുകളിൽ പ്രതീക്ഷിക്കുന്നതെന്ന് സലാല വിമാനത്താവളം വൈസ് ചെയർമാൻ സാലെം ബിൻ അവാദ് അൽ യാഫി പറഞ്ഞു. സെപ്റ്റംബർ അവസാനം വരെയാണ് ഖരീഫ് സഞ്ചാരികളുടെ തിരക്ക് പ്രതീക്ഷിക്കുന്നത്. സഹോദര കമ്പനികളുമായും പങ്കാളികളുമായും ചേർന്ന് യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി വൈസ് ചെയർമാൻ പറഞ്ഞു.
റോയൽ ഒമാൻ പൊലീസ് ഏവിയേഷൻ വിഭാഗത്തെ കൂടാതെ ഒമാൻ എയർ, സലാം എയർ, ഖത്തർ എയർവേസ്, ഫ്ലൈ ദുബൈ, എയർ അറേബ്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഗൾഫ് എയർ, ഇത്തിഹാദ് എന്നിവയാണ് സലാലയിലേക്ക് സർവിസ് നടത്തുന്നത്. ഇതിൽ ഇത്തിഹാദിെൻറ അബൂദബി-സലാല സർവിസ് ജൂലൈ രണ്ടിനാണ് ആരംഭിക്കുക. ഗൾഫ് എയർ മനാമയിൽ നിന്ന് നേരിട്ടുള്ള സർവിസ് ഇതിനകം ആരംഭിച്ചു. ടൂറിസം സീസൺ മുൻനിർത്തി ബജറ്റ് വിമാന കമ്പനിയായ സലാം എയർ കുവൈത്തിൽ നിന്ന് നേരിട്ടുള്ള രണ്ട് സർവിസ് അബൂദബിയിൽ നിന്ന് മൂന്ന് സർവിസുകളുമാണ് സലാലയിലേക്ക് നടത്തുന്നത്. ഇവയെല്ലാം കൂടി ചേരുേമ്പാൾ സലാലയിലേക്കുള്ള പ്രതിവാര സർവിസുകൾ 179 ആയി ഉയരുമെന്ന് അൽ യാഫി പറഞ്ഞു.
സീസണിലെ തിരക്ക് മുൻനിർത്തി ജീവനക്കാരുടെ ഉയർന്ന എണ്ണമടക്കം സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വന്നിറങ്ങി 15 മിനിറ്റിനുള്ളിൽ ബാഗേജ് ലഭിക്കുന്ന വിധത്തിലാണ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് വൈസ് ചെയർമാൻ പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഖരീഫ് സീസണിൽ 8.26 ലക്ഷം സഞ്ചാരികളാണ് ദോഫാർ ഗവർണറേറ്റിലെത്തിയത്. 2017നെ അപേക്ഷിച്ച് 28.1 ശതമാനത്തിെൻറ വർധനവാണ് സഞ്ചാരികളുടെ എണ്ണത്തിലുണ്ടായത്. ഇൗ വർഷം 10 ലക്ഷേത്താളം സഞ്ചാരികൾ സീസൺ സമയത്ത് എത്തുമെന്നാണ് ടൂറിസം അധികൃതർ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.