സലാല: സലാലയുടെ മണ്ണും മനസ്സും കുളിർപ്പിച്ച് ഖരീഫ് മഴ മുറുകിയതോടെ ഹോട്ടലുകളി ലെ ബുക്കിങ് തിരക്കും ഏറി. നിരവധി ബുക്കിങ്ങുകളും അന്വേഷണങ്ങളുമാണ് കഴിഞ്ഞ ദിവസങ്ങ ളിൽ ലഭിച്ചതെന്ന് ഹോട്ടൽ മേഖലയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ഖരീഫ് സീസണ് ജൂൺ 21ന് തുടക്കമായെങ്കിലും സലാല നഗരത്തിൽ കാര്യമായ മഴ ലഭിച്ചിരുന്നില്ല. ചൂടേറിയ അന്തരീക്ഷത്തിന് ശമനമായി ഇക്കഴിഞ്ഞ വാരാന്ത്യം മുതലാണ് കാര്യമായ മഴ ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പെയ്ത മഴയുടെ ഫലമായി സലാലയുടെ അന്തരീക്ഷം തണുത്തിട്ടുണ്ട്.
ജൂൺ 21ന് സീസൺ ആരംഭിച്ച ശേഷം പൊതുവെ തണുത്ത നിലയിലായിരുന്ന സഞ്ചാരികളുടെ വരവിന് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മാറ്റമുണ്ടെന്ന് വിവിധ റിസോർട്ടുകളുമായി ബന്ധപ്പെട്ടവർ പറഞ്ഞു. അതിഥികളുടെ എണ്ണത്തിൽ വർധനയുണ്ട്. അന്വേഷണങ്ങളും ബുക്കിങ്ങുകളും ലഭിക്കുന്നുണ്ട്. ഖരീഫ് സീസണെ കുറിച്ച ധാരണയില്ലായ്മയാണ് സഞ്ചാരികളുടെ വരവ് വൈകാൻ കാരണമെന്നും ഇൗ മേഖലയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. സീസൺ ആരംഭിച്ച അന്നുമുതൽ ദൽഖൂത്തും റഖിയൂത്തും അടക്കം പ്രദേശങ്ങളിൽ മഴയുണ്ട്. മലമ്പ്രദേശങ്ങളിൽ കോടമഞ്ഞുമുണ്ട്. മനോഹരങ്ങളായ കാഴ്ചകൾ കൂടുതലും അവിടെയാണ്.
സഞ്ചാരികളിൽ പലരും സലാലയിൽ മഴയെത്തിയാൽ മാത്രമേ വരുകയുള്ളൂ. സലാലയിൽ മഴയില്ലെന്നറിഞ്ഞാൽ അവർ യാത്ര മാറ്റിെവക്കുന്നു. ഇൗ സാഹചര്യം മാറ്റാൻ ടൂറിസം മന്ത്രാലയവും ദോഫാർ നഗരസഭയും സമൂഹ മാധ്യമങ്ങളിലൂടെയടക്കം പ്രചാരണങ്ങൾ നടത്തണമെന്നും അവർ പറയുന്നു. സലാല ടൂറിസം ഫെസ്റ്റിവലിൽ കഴിഞ്ഞ ദിവസങ്ങളിലായി വിവിധ പരിപാടികൾ അരങ്ങേറി. വാരാന്ത്യങ്ങൾ ഒഴിച്ചുള്ള ദിനങ്ങളിൽ ഇവിടെ സന്ദർശകരുടെ എണ്ണം പൊതുവേ കുറവായിരുന്നു.
ഇത്തീൻ അടക്കം മേഖലകളിലായി ഖരീഫ് സഞ്ചാരികൾക്കായി ഉയർന്ന തമ്പുകളിലും ആളുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി സലാല നഗരത്തിൽ ഇക്കുറി കൂടുതൽ ദീപാലങ്കാരങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 14 വരെയുള്ള കണക്കനുസരിച്ച് 71,903 പേരാണ് സീസൺ ആരംഭിച്ച ശേഷം ദോഫാറിൽ എത്തിയത്. ഗൾഫ് എയറും ഇത്തിഹാദുമടക്കം പ്രമുഖ വിമാന കമ്പനികളെല്ലാം സീസൺ മുൻനിർത്തി സലാലയിലേക്ക് നേരിട്ട് സർവിസ് ആരംഭിച്ചിട്ടുണ്ട്. സലാം എയർ സലാല-അബൂദബി സർവിസും നടത്തുന്നുണ്ട്. വിമാനമാർഗം നേരിട്ട് എത്താനുള്ള സൗകര്യം ജി.സി.സി സന്ദർശകർ വരുംദിവസങ്ങളിൽ കൂടുതലായി പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.