മസ്കത്ത്: ധനവിനിമയ രംഗത്തെ ഒമാനിലെ പ്രമുഖ സ്ഥാപനമായ മജാൻ എക്സ്ചേഞ്ചിെൻറ പേര് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് എന്നാക്കി. ഷെറാട്ടൺ ഒമാൻ ഹോട്ടലിൽ നടന്ന ചടങ ്ങിൽ ജോയ് ആലുക്കാസ് ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പുതിയ ബ്രാൻഡ് നെയിം അനാവരണം ചെയ്തു. ജി.സി.സിയിലെ എക്സ്ചേഞ്ച് ബിസിനസ് രംഗത്ത് ഗ്രൂപ് കമ്പനിയുടെ ബ്രാൻഡ് നെയിം ഉപയോഗിക്കുന്നതിെൻറ ഭാഗമായാണ് റീബ്രാൻഡിങ്. മജാൻ എക്സ്ചേഞ്ച് എൽ.എൽ.സി ഒമാൻ കമ്പനി 2013 സെപ്റ്റംബറിലാണ് ഹട്ടൻ നാഷനൽ ബാങ്കിൽനിന്ന് ജോയ് ആലുക്കാസ് ഏറ്റെടുക്കുന്നത്. 2014 ജനുവരിയിൽ രണ്ട് ശാഖകളുമായി പ്രവർത്തനമാരംഭിച്ച മജാന്‍ ഇന്ന് ഒമാെൻറ വിവിധ ഭാഗങ്ങളിലായി 21 ശാഖകളുണ്ട്.
പിന്നിട്ട വർഷങ്ങളിൽ ഒമാനിലെ എക്സ്ചേഞ്ച് വിഭാഗത്തിന് നല്ല വളർച്ചനിരക്ക് കൈവരിക്കാൻ സാധിച്ചതായി വാർത്താസമ്മേളനത്തിൽ ഗ്രൂപ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു. ഉപഭോക്താക്കൾക്ക് വിശ്വാസ്യതയുടെ പര്യായമാണ് ജോയ് ആലുക്കാസ് എന്ന ബ്രാൻഡ്. അതിനാൽ റീ ബ്രാൻഡിങ് കമ്പനിയുടെ മുന്നോട്ടുള്ള വളർച്ചക്ക് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഒമാനിലെ എക്സ്ചേഞ്ച് വിഭാഗത്തിെൻറ അറ്റാദായം കഴിഞ്ഞ സാമ്പത്തിക വർഷം 800 ശതമാനത്തിലധികം വർധിച്ചു. ഇടപാടുകളുടെ എണ്ണം 57 ശതമാനവും വർധിച്ചു. ജീവനക്കാരുടെ എണ്ണം തുടക്കത്തിലെ 17ൽ നിന്ന് 175 ആയി. ഒമാൻ, യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളിലായി നിലവിൽ 42 എക്സ്ചേഞ്ചുകളാണ് ഗ്രൂപ്പിന് ഉള്ളത്. 2022ഒാടെ ഇത് നൂറായി ഉയർത്തുകയാണ് ലക്ഷ്യം. ഭാവി വികസന പദ്ധതികളിൽ സുപ്രധാന സ്ഥാനമാണ് ഒമാന്‍ ഉള്ളതെന്ന് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഡയറക്ടർ ആൻറണി ജോസ് പറഞ്ഞു.
ഇൗ വർഷത്തോടെ ശാഖകളുടെ എണ്ണം 30 ആയി ഉയർത്തും. ഒമാെൻറ വിവിധ ഭാഗങ്ങളിലായിരിക്കും പുതിയ ശാഖകൾ. ധനവിനിമയം എളുപ്പവും സൗകര്യപ്രദവുമാക്കുന്നതിെൻറ ഭാഗമായി പുതിയ സംവിധാനങ്ങൾ അവതരിപ്പിക്കുമെന്നും ആൻറണി ജോസ് പറഞ്ഞു.
ഒമാനിലെ ഉപഭോക്താക്കൾക്കായി ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെ ആരംഭിക്കാനും പദ്ധതിയുണ്ട്. ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ്, എക്സ്ചേഞ്ച് വിഭാഗം ഒമാൻ കൺട്രി ഹെഡ് നിക്സൺ ബേബി, സ്പോൺസർ അബ്ദുൽ അസീസ് സാലിം സൈദ് അൽ റവാഹി എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.