മസ്കത്ത്: സലാല കടൽത്തീരങ്ങളിൽ നടക്കാനിറങ്ങുന്നവർ സൂക്ഷിക്കണമെന്നും ജെല്ലി ഫിഷ് കടിയേൽക്കാൻ സാധ്യതയുണ്ടെന്നും സലാലയിലെ താമസക്കാർ. സലാലയിലെ എല്ലാ ബീച്ചുകളിലും ഇവയുടെ സാന്നിധ്യമുള്ളതായാണ് റിേപ്പാർട്ട്. എന്നാൽ, ഇവ വിഷാംശം ഉള്ളവയാണോയെന്ന് വ്യക്തമല്ല. പലതും അപകടകാരികളും വിഷാംശം ഉള്ളവയും അല്ലെങ്കിലും അലർജി ഉണ്ടാവാൻ സാധ്യതയുണ്ട്. ഇവയുടെ കടിയേറ്റ ഭാഗങ്ങളിൽ അസ്വസ്ഥതയും ചൊറിയും അനുഭവപ്പെേട്ടക്കാം. ദാരീസ് ബീച്ചിലാണ് ഏറ്റവും കൂടുതൽ ജെല്ലി ഫിഷുകൾ കാണപ്പെടുന്നത്. മറ്റു തീരങ്ങളിലും ഇവയുടെ സാന്നിധ്യമുണ്ട്. ഇവയുടെ ഫോേട്ടാകളും പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇവ പേടിക്കേണ്ട ഒന്നല്ലെന്നാണ് താമസക്കാർ പറയുന്നത്.
സലാല ബീച്ചുകളിൽ വാരാന്ത്യങ്ങളിൽ സവാരിക്കെത്തുന്ന ഇത്തീനിലെ താമസക്കാരിക്ക് കഴിഞ്ഞ ദിവസം ഇവയുടെ കടിയേറ്റിരുന്നു. വൈകീട്ട് ദാരീസ് ബീച്ചിൽ നടക്കുേമ്പാൾ അസ്വസ്ഥത അനുഭവപ്പെട്ടതായി ഇവർ പറയുന്നു. പരിശോധിച്ചേപ്പാഴാണ് ജെല്ലി ഫിഷിെൻറ കടിയേറ്റത് കണ്ടെത്തിയത്. തീരങ്ങളിൽ അപൂർവമായി കാണുന്ന ‘ക്രാമ്പിയോനല്ല ഒർസിനി’ എന്ന വിഭാഗത്തിൽ പെടുന്ന ജെല്ലി ഫിഷുകളാണ് സലാലയിലെ തീരങ്ങളിൽ കാണപ്പെടുന്നവയെന്ന് ഡോക്ടർമാർ പറയുന്നു. ഇവയിൽ ചിലതിെൻറ കടിയേൽക്കുേമ്പാൾ ചൊറിയും അസ്വസ്ഥതയും അനുഭവപ്പെടാൻ സാധ്യതയുള്ളതാണെന്നും ഡോക്ടർ പറഞ്ഞു.
സലാലയിലെ ഏതെങ്കിലും തീരങ്ങളിൽ വിഷമുള്ള ജെല്ലി ഫിഷുകളുടെ സാന്നിധ്യമുള്ളതായി വിവരം കിട്ടിയിട്ടില്ലെന്ന് റായ്സൂത്ത് ഫിഷറീസ് റിസർച്ച് സെൻറർ ഡയറക്ടർ സാലിം അൽ ഗസ്സാലി പറഞ്ഞു. എന്നാൽ, ചിലയിനങ്ങളെ തൊടുന്നവർക്കും കടിയേൽക്കുന്നവർക്കും െചാറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ, െജല്ലി ഫിഷുകളെ തൊടുന്നതും അവയുമായി ഇടപെടുന്നതും െപാതുജനങ്ങൾ ഒഴിവാക്കണം. ബീച്ചുകളിൽ നടക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒമാനിലെ മറ്റു തീരങ്ങളിലും അപൂർവമായി െജല്ലി ഫിഷിനെ കാണാറുണ്ട്. പക്ഷേ, അപകടകരമായ രീതിയിൽ ആരെയും കടിച്ചതായി ഇതുവരെ അറിവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.