മസ്കത്ത്: ദോഫാർ കടൽതീരത്ത് വിഷാംശമുള്ള ജെല്ലി ഫിഷ് ഇനത്തിലെ കടൽജീവികളുടെ സാന ്നിധ്യം കൂടുതലുള്ളതായി കാർഷിക-ഫിഷറീസ് മന്ത്രാലയം അറിയിച്ചു. പോർചുഗീസ് മാൻ ഒാഫ ് വാർ എന്നും ബ്ലൂ ബോട്ടിൽ എന്നും അറിയപ്പെടുന്ന വിഷാംശമുള്ള ഇൗ ജീവികളെ അൽ മുഗ്സൈൽ തീരക്കടലിലും തഖാ ബീച്ചിനോട് ചേർന്നുള്ള കടലിലുമാണ് കണ്ടെത്തിയത്. കടലിലിറങ്ങുന്നവർ ജാഗ്രത പുലർത്തണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഒമാനിൽ ആദ്യമായാണ് ഇത്തരം ജീവിയുടെ വ്യാപനം ശ്രദ്ധയിൽ പെടുന്നതെന്ന് മന്ത്രാലയത്തിന് കീഴിലുള്ള ദോഫാറിലെ ഫിഷറീസ് റിസർച് സെൻറർ അധികൃതർ അറിയിച്ചു. അത്ലാൻറിക് സമുദ്രത്തിൽ കാണപ്പെടുന്ന ‘ഫൈസാലിയ യൂട്രിക്കുലസ് ജെനസ്’ എന്ന പേരിലറിയപ്പെടുന്ന ജീവികളുടെ വംശത്തിലുള്ളതാണ് ഇവ. ദോഫാർ കടലിൽ വലിയ തോതിൽ കണ്ടെത്തിയ ഇവക്ക് അത്ലാൻറിക് സമുദ്രത്തിൽ ഉള്ളതിനേക്കാൾ വിഷാംശം കുറവാണ്.
സുതാര്യമായ നീല നിറമാണ് ഇവയുടേത് എന്നതിനാൽ വെള്ളത്തിൽ ഇതിനെ തിരിച്ചറിയുക പ്രയാസമായിരിക്കും. ഒന്നര മീറ്റർ നീളമുള്ള കൊമ്പുപോലുള്ള അവയവം ഉപയോഗിച്ചുള്ള കുത്തുകൊള്ളുന്നത് കടുത്ത വേദനക്കും തൊലി മുറിയാനും കാരണമാകും. ഒപ്പം തൊലി ചുവക്കാനും ശരീരത്തിൽ ചൊറിച്ചിലുണ്ടാകാനും ഇടയുണ്ട്. കുട്ടികളിലും പ്രായമുള്ളവരിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും തീവ്രമായ അസ്വസ്ഥതകൾ അനുഭവപ്പെടാനും സാധ്യതയുണ്ട്. ചത്ത ജീവിയുടെ കൊമ്പു കൊള്ളുന്നത് പോലും കടുത്ത വേദനക്ക് കാരണമാകും. കുത്തുകൊള്ളുന്ന പക്ഷം കടൽജലമോ ശുദ്ധജലമോ വിനാഗിരിയോ ഉപയോഗിച്ച് കഴുകണം. കുത്തുകൊണ്ട സ്ഥലം തിരുമ്മരുത്. മുറിവിൽ കൊേമ്പാ മറ്റോ ഉണ്ടെങ്കിൽ എത്രയും വേഗം തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.