ഇന്ത്യൻ നാവിക കപ്പൽ െഎ.എൻ.എസ് തരംഗിണി ഒമാനിൽ

മസ്കത്ത്: ഇന്ത്യൻ നാവിക കപ്പലായ െഎ.എൻ.എസ് തരംഗിണി ഒമാനിലെ സുൽത്താൻ ഖാബൂസ് തുറമുഖത്തെത്തി. ഒമാൻ നാവിക കപ്പലായ സീനത്തുൽ ബഹ്റിന് സമീപമാണ് െഎ.എൻ.എസ് തരംഗിണി നങ്കൂരമിട്ടിരിക്കുന്നത്. ഒമാനും ഇന്ത്യക്കുമിടയിലെ നാവിക സഹകരണവും ധാരണകളും ശക്തിപ്പെടുത്തുന്നതിന് വേണ്ടി ഇന്ത്യൻ സമുദ്ര മേഖലയിൽ സംഘടിപ്പിച്ച ഇന്ത്യൻ മഹാസമുദ്ര നാവിക സിേമ്പാസിയത്തിെൻറ (െഎ.ഒ.എൻ.എസ്) നൂറാം വാർഷികത്തിൽ പെങ്കടുത്തവയാണ് ഇരു കപ്പലുകളും. െഎ.ഒ.എൻ.എസിൽ പെങ്കടുക്കാൻ സുൽത്താനേറ്റിനെ പ്രതിനിധാനംചെയ്ത് കൊച്ചിയിലെത്തിയിരുന്ന സീനത്തുൽ ബഹ്ർ െഎ.എൻ.എസ് തരംഗിണിയുമൊത്ത് തിരിച്ചുവരുകയായിരുന്നു. ഒമാെൻറയും ഇന്ത്യയുടെയും ദേശീയ പതാകകൾ ഉയർത്തിയാണ് രണ്ട് കപ്പലുകളെയും സ്വീകരിച്ചത്.
Tags:    
News Summary - ins tharangini omanil-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.