മസ്കത്ത്: തൊഴിൽ തേടി ഗൾഫ് അടക്കം 18 വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഒാൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കി. ഇ-മൈഗ്രേറ്റ് പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. 2019 ജനുവരി ഒന്നുമുതലാണ് നിയമം കർശനമായി നടപ്പാക്കുന്നത്. ഇതോടെ ഒാൺലൈൻ രജിസ്ട്രേഷൻ നടത്താത്തവർക്ക് അടുത്ത വർഷാദ്യം മുതൽ ഇൗ രാജ്യങ്ങളിലേക്ക് ജോലിക്ക് േപാവാൻ കഴിയില്ല. നിലവിൽ ഇൗ രാജ്യങ്ങളിലേക്ക് പോകുന്ന ഇ.സി.ആർ വിഭാഗത്തിൽ പെട്ട തൊഴിലാളികൾക്ക് ഇ-മൈഗ്രേറ്റ് പോർട്ടലിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. പത്താം ക്ലാസിന് താെഴ വിദ്യാഭ്യാസമുള്ളവരാണ് ഇൗ വിഭാഗത്തിൽ ഉൾപ്പെടുക. ആദായ നികുതി അടക്കുന്നവരോ അല്ലെങ്കില്‍ പത്താം ക്ലാസും അതിന് മുകളിലും വിദ്യാഭ്യാസമെങ്കിലും ഉള്ള ഇ.സി.എൻ.ആര് അല്ലെങ്കില്‍ നോൺ-ഇ.സി.എൻ.ആര് വിഭാഗത്തില്‍ ഉള്ളവരും നിർബന്ധമായും ഒാൺലൈനിൽ രജിസ്റ്റർ ചെയ്യണമെന്ന് കാട്ടി കഴിഞ്ഞ 14നാണ് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്.
ഇതോടെ എല്ലാ വിഭാഗം തൊഴിലാളികളും ഒാൺലൈൻ രജിസ്േട്രഷെൻറ പരിധിയിൽ ഉൾപ്പെട്ടിരിക്കുകയാണ്. ഇ.സി.എൻ.ആറുകാർക്ക് 2017 ഡിസംബർ മുതൽ രജിസ്ട്രേഷൻ നിലവിലുണ്ടെങ്കിലും ഇതുവരെ കർക്കശമായി നടപ്പാക്കിയിരുന്നില്ല. പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വിജയമാണെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് നിർബന്ധമാക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു. അഫ്ഗാനിസ്താൻ, ബഹ്റൈന്‍, ഇന്തോനേഷ്യ, ഇറാഖ്, ജോർഡൻ, കുവൈത്ത്, ലബനൻ, ലിബിയ, മലേഷ്യ, ഒമാൻ, ഖത്തര്‍, സൗദി അറേബ്യ, സുഡാൻ, സൗത്ത് സുഡാൻ, സിറിയ, തായ്ലൻഡ്, യു.എ.ഇ, യമന്‍ എന്നീ രാജ്യങ്ങളിലേക്ക് തൊഴിൽ വിസയിൽ പോകുന്നവരാണ് വിദേശകാര്യമന്ത്രാലയത്തിെൻറ www.emigrate.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടത്. വെബ്സൈറ്റിലെ ഇ.സി.എൻ.ആർ രജിസ്ട്രേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താണ് വിവരങ്ങള്‍ നല്‍കേണ്ടത്.
യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുെമ്പങ്കിലും രജിസ്ട്രേഷൻ നടത്തിയിരിക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിലുള്ളത്. എന്നാൽ, സന്ദർശക വിസ, കുടുംബ വിസ തുടങ്ങിയവയിൽ യാത്ര ചെയ്യുന്നവർക്ക് ഇത് ബാധകമല്ല. രജിസ്ട്രേഷൻ വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ എസ്.എം.എസ് വഴിയും ഇ-മെയില്‍ വഴിയും സന്ദേശം ലഭിക്കും. കൂടുതല്‍ വിവരങ്ങൾക്ക്: 1800113090 (ടോള്‍ ഫ്രീ), 01140503090. ഇ-മെയില്‍ helpline@mea.gov.in.
പത്താം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്ത, ഇ.സി.ആര് വിഭാഗത്തില്‍ ഉള്‍പ്പെടാത്തവർക്ക് വിദേശത്ത് ജോലിക്ക് പോകാന്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമാണ്. ഇൗ വിഭാഗത്തിലുള്ളവർക്ക് 2015ൽ ഇ മൈഗ്രേറ്റ് പോർട്ടൽ വഴി രജിസ്ട്രേഷൻ നിർബന്ധമാക്കിയപ്പോൾ നിരവധി ആശയക്കുഴപ്പങ്ങളുണ്ടാക്കിയിരുന്നു. അതത് രാജ്യങ്ങളിെല ഇന്ത്യൻ എംബസി വഴിയാണ് ഇപ്പോൾ ഇൗ പ്രക്രിയ നടപ്പാക്കുന്നത്. വെബ്സൈറ്റ് ജാം അടക്കമുള്ള നിരവധി പ്രയാസങ്ങൾ ആരംഭത്തിലുണ്ടായിരുന്നു. പുതിയ നിയമത്തിലും ചില ആശയക്കുഴപ്പങ്ങൾ നിലവിലുണ്ട്. നിലവിൽ ഗൾഫിൽ േജാലി ചെയ്യുന്നവർക്ക് രജിസ്ട്രേഷൻ ആവശ്യമുണ്ടോ എന്നത് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.