മസ്കത്ത്: ഇന്ത്യൻ സന്ദർശനം കഴിഞ്ഞ് തിരിച്ചുവരുന്ന ഒമാനി സ്വദേശികൾക്ക് 25000 ഇന്ത്യൻ രൂപ വരെ കൊണ്ടുവരാൻ കഴിയും. പാകിസ്താൻ, ബംഗ്ലാദേശ് സ്വേദശികൾ ഒഴിച്ചുള്ളവർക്ക് ഇത് ബാധകമാണെന്ന് മസ്കത്ത് ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യ വിടുന്ന ഒമാനി സ്വദേശികൾ ഇന്ത്യൻ രൂപ കൈവശം വെക്കരുതെന്ന് കാട്ടി മുംബൈയിലെ ഒമാൻ കോൺസുലേറ്റ് പുറത്തിറക്കിയ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് എംബസിയുടെ വിശദീകരണം.
രൂപയുമായി പിടിക്കപ്പെടുന്നപക്ഷം നിയമ നടപടി നേരിടേണ്ടിവരുമെന്നും കോൺസുലേറ്റിെൻറ ട്വിറ്റർ അറിയിപ്പിൽ ഉണ്ടായിരുന്നു. ഇന്ത്യയിൽനിന്ന് പുറത്തേക്കുപോകുന്നവർക്ക് 25,000 രൂപ വരെ കൊണ്ടുവരാമെന്ന നിയമം ഇപ്പോഴും നിലവിലുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യയിൽ താമസക്കാരനായ ഒരാൾക്കും വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുേമ്പാൾ 25,000 രൂപ വരെ കൊണ്ട് പോകാം. എന്നാൽ നേപ്പാൾ, ഭൂട്ടാൻ യാത്രക്കാർക്ക് ഇങ്ങനെ പണം കൊണ്ട് പോകാൻ അനുവാദമില്ല. ഇന്ത്യയിലേക്ക് പോകുന്നവർക്കും ഇൗ പരിധി ബാധകമാണ്. അവധിക്കും മറ്റും ഇന്ത്യയിലേക്ക് പോവുന്ന ഇന്ത്യക്കാർക്ക് ഇൗ നിയമം ബാധകമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.