മസ്കത്ത്: ദുകം എണ്ണശുദ്ധീകരണ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക്. കോവിഡ് മഹാമാരിക്കാലത്ത് തൊഴിലാളികൾ അടക്കമുള്ളവ കിട്ടാനുള്ള പ്രതിസന്ധികൾ അതിജീവിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ 90 ശതമാനത്തിലെത്തിയിരിക്കുന്നത്. പദ്ധതിയുടെ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് 'ഒക്യൂ' ഗ്രൂപ് സി.ഇ.ഒ ലാൽ ബിൻ ഹമദ് അൽ ഔഫി പറഞ്ഞു. അടുത്തവർഷത്തെ ആദ്യ പാദത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങാമെന്നാണ് കരുതുന്നത്. വിവിധ ഘട്ടങ്ങളിലായി മൂന്നു വ്യത്യസ്ത പാക്കേജുകളാണ് പദ്ധതിയിൽ ഉൾപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
എട്ടു ശതകോടി ഡോളർ ചെലവുവരുന്ന പദ്ധതി പെട്രോളിയം ഉൽപന്നങ്ങളുടെയും എണ്ണശുദ്ധീകരണത്തിന്റെയും മേഖലയിലെ ഏറ്റവും വലിയ സംരംഭമാണ്. ഒമാനിലെ 'ഒക്യൂ' ഗ്രൂപ്പും കുവൈത്ത് പെട്രോളിയം ഇന്റർനാഷനലും സംയുക്ത സഹകരണത്തിലുള്ള പദ്ധതിയാണിത്. 50 ശതമാനം വീതം ചെലവാണ് ഇരു കമ്പനികളും ഇതിനായി വിനിയോഗിക്കുന്നത്. ദുകം റിഫൈനറി അതിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ രാജ്യത്തിന്റെ എണ്ണശുദ്ധീകരണശേഷി പ്രതിദിനം 2, 30,000 ബാരൽ ക്രൂഡ് ഓയിൽ ആയി വർധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.