മസ്കത്ത്: സർക്കാർ സേവനങ്ങളുടെ ഡിജിറ്റൽവത്കരണം വ്യാപിപ്പിക്കാൻ ഒമാൻ ഒരുങ്ങ ുന്നു. അടുത്ത നാലു വർഷത്തിനുള്ളിൽ മന്ത്രാലയങ്ങളുടെയും വിവിധ സർക്കാർ സ്ഥാപനങ്ങ ളുടെയുമായി 59 സേവനങ്ങൾ ഡിജിറ്റൽവത്കരിക്കാനാണ് തീരുമാനം. രാജ്യത്ത് വിവര സാേങ് കതിക-ആശയവിനിമയ (െഎ.സി.ടി) വ്യവസായത്തിെൻറ വളർച്ച ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം. ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റി (െഎ.ടി.എ)യുടെ നേതൃത്വത്തിൽ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ പിന്തുണയോടെയാകും ഡിജിറ്റൽവത്കരണയത്നം. സ്വകാര്യമേഖലക്കും ഇതിൽ സുപ്രധാന പങ്കുണ്ടായിരിക്കും. പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ് (പി.പി.പി) മാതൃകയിലാണ് പദ്ധതി നടപ്പാക്കുക. ഇതിന് ആവശ്യമായ സാമ്പത്തിക ചെലവ് സ്വകാര്യ നിക്ഷേപകരിൽനിന്ന് കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് െഎ.ടി.എ അധികൃതർ പറഞ്ഞു.
ഇൗ വർഷം ആദ്യത്തിൽ െഎ.ടി.എയുടെ നേതൃത്വത്തിൽ നടന്ന ഒരു മാസത്തെ ‘ലാബി’ലാണ് സുപ്രധാന സർക്കാർ സേവനങ്ങളുടെ ഡിജിറ്റൽവത്കരണം എന്ന ആശയം ഉയർന്നത്. ഗതാഗത വാർത്താ വിനിമയ മന്ത്രാലയത്തിെൻറയും ദിവാൻ ഒാഫ് റോയൽ കോർട്ടിനു കീഴിലുള്ള ഇംപ്ലിമെേൻറഷൻ സപ്പോർട്ട് ആൻഡ് ഫോളോഅപ്പ് യൂനിറ്റിെൻറയും (െഎ.എസ്.എഫ്.യു) സഹകരണത്തിലാണ് ലാബ് നടന്നത്. സുപ്രധാന സർക്കാർ സേവനങ്ങളുടെ ഡിജിറ്റൽ മാറ്റത്തിന് വേഗംപകരുക ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിയെന്ന് െഎ.എസ്.എഫ്.യു പ്രസ്താവനയിൽ അറിയിച്ചു. നിലവിലുള്ള സർക്കാർ ഡിജിറ്റൽ സേവനങ്ങൾ ജനങ്ങൾക്ക് പല ഇടപാടുകളും എളുപ്പമാക്കിയിട്ടുണ്ട്. സമയവും പണവും ധാരാളം പരിശ്രമങ്ങളും ലാഭിക്കാൻ ഇതുവഴി കഴിഞ്ഞു. സർക്കാർ-സ്വകാര്യ മേഖല പങ്കാളിത്ത ധനകാര്യ മാതൃകയായിരിക്കും പുതിയ ഡിജിറ്റൽവത്കരണ പദ്ധതിക്ക് അവലംബിക്കുകയെന്നും െഎ.എസ്.എഫ്.യു അറിയിച്ചു.
പുതിയ പദ്ധതി പൂർത്തീകരിക്കുന്നതോടെ സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർധിക്കുകയും സുതാര്യത ഉയരുകയും ചെയ്യും. ഇതിനു കീഴിൽ 2022ഒാടെ 490 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും െഎ.എസ്.ഫ്.യു പ്രസ്താവനയിൽ പറഞ്ഞു. ഒമാെൻറ സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതികളിൽ സുപ്രധാനമായ െഎ.സി.ടി വ്യവസായ മേഖല ശക്തമാക്കുന്നതിനായി നിരവധി നിർദേശങ്ങളും മാർച്ചിൽ സമാപിച്ച ലാബിൽ തയാറാക്കിയിട്ടുണ്ട്. ഹാർഡ്വെയർ, സോഫ്റ്റ്വെയർ, സർവിസസ് തുടങ്ങിയ മേഖലകളിലെ 28 പദ്ധതികളായി ഇൗ നിർദേശങ്ങൾ വേർതിരിച്ചിട്ടുണ്ട്. മൊത്തം104 ദശലക്ഷം റിയാലാണ് പദ്ധതികൾക്കായുള്ള ചെലവ്. ഒമാനികൾക്ക് നേരിട്ടുള്ള 2300 തൊഴിലവസരങ്ങളും 9000 പരിശീലന അവസരങ്ങളും ഇൗ പദ്ധതികൾ വഴി ലഭ്യമാവുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.