സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂര്‍ റോഡില്‍ മഖ്ഷനിൽ അപകടത്തിൽപെട്ട വാഹനം
മസ്കത്ത്: ഒമാനിലെ ദോഫാർ ഗവർണറേറ്റിലുണ്ടായ വാഹനാപകടത്തിൽ അഞ്ചുപേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു.
സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂര്‍ റോഡില്‍ മഖ്ഷന് സമീപം വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു ദാരുണമായ അപകടം. മൂന്ന് യു.എ.ഇ പൗരന്മാരും രണ്ട് ഒമാൻ പൗരന്മാരുമാണ് മരിച്ചത്. പരിക്കേറ്റവരിൽ ഒമ്പത് യു.എ.ഇ സ്വദേശികളും രണ്ട് ഒമാനികളും ഉൾപ്പെടും. ഇതിൽ അഞ്ച് കുട്ടികളുണ്ട്. ഇവരുടെ നില ഗുരുതരമല്ലെന്ന് അധികൃതർ വ്യക്തമാക്കി.
മൃതദേഹം റോയൽ ഒമാൻ പൊലീസ് തുംറൈത്ത് ആശുപത്രിയി ലേക്ക് കൊണ്ടുപോകുന്നു
മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് മൃതദേഹങ്ങൾ തുംറൈത്ത് ആശുപത്രിയിലേക്ക് മാറ്റി. ഖരീഫിനെത്തിയവരാണ് അപകടത്തിൽപെട്ടതെന്നാണ് പ്രാഥമിക വിവരം.
കഴിഞ്ഞയാഴ്ച ഒമാനിൽ ബസ് അപകടത്തിൽപെട്ട് മൂന്ന് കുട്ടികളും ഡ്രൈവറും മരണപ്പെട്ടിരുന്നു. ഇസ്കി ഗവർണറേറ്റിലെ അൽ റുസൈസ് മേഖലയിലായിരുന്നു അപകടം.
നിയന്ത്രണം വിട്ട ബസ് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. ദിവസങ്ങൾക്കുമുമ്പ് സലാലയില്‍ നിന്നുള്ള മടക്കയാത്രയില്‍ മലയാളികുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് നാലുവയസ്സുകാരി മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.