മസ്കത്ത്: തെക്കൻ ശർഖിയ പ്രവിശ്യയിലെ ജഅ്ലാൻ ബനീ ബൂഅലിയിൽ വൻതീപിടിത്തം. മലയാളി ഉടമസ്ഥതയിലുള്ള ഷോപ്പിങ് സെൻറർ പൂർണമായും കത്തിനശിച്ചു.
വയനാട്, തലശ്ശേരി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള റൗണാക് ഷോപ്പിങ് സെൻററാണ് കത്തിയത്. രണ്ടു നിലകളിലായുള്ള സ്ഥാപനത്തിലെ സാധനങ്ങൾ പൂർണമായി ചാമ്പലായി. സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.
വൻതുകയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഒൗദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല. ബൂഅലി മെയിൻറോഡിൽ വാണിജ്യ മേഖലയിൽ സ്ഥിതിചെയ്യുന്ന റൗണാക്ക് ഷോപ്പിങ് സെൻറർ മൂന്നു മാസം മുമ്പ് മാത്രമാണ് ഉദ്ഘാടനം ചെയ്തത്.
ഭക്ഷ്യേതര ഉൽപന്നങ്ങളാണ് ഇവിടെ വിൽപന നടത്തിയിരുന്നത്. ശനിയാഴ്ച പുലർച്ചെ 1.45ന് ജീവനക്കാർ കടയടച്ച് പുറത്തിറങ്ങുേമ്പാൾ ആണ് തീ ശ്രദ്ധയിൽപെട്ടത്.
കെട്ടിടത്തിെൻറ പിൻവശത്തുനിന്നാണ് തീപടർന്നതെന്ന് ജീവനക്കാർ പറഞ്ഞു. ഉടൻ ഫയർഫോഴ്സിൽ വിവരമറിയിച്ചു. ഫയർഫോഴ്സ് ഉടൻ സ്ഥലത്തെത്തിയെങ്കിലും കൂടുതൽ സ്ഥലങ്ങളിലേക്ക് തീ ആളിപ്പടർന്നു.
രാവിലെ ആറു യൂനിറ്റോളം ഫയർഫോഴ്സ് എത്തിയിരുന്നു. കെട്ടിടത്തിെൻറ ഭിത്തി ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചും മറ്റുമാണ് തീയണക്കാൻ ശ്രമിച്ചത്. ഉച്ചക്ക് 12 മണിയോടെയാണ് അഗ്നിബാധ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്.
സമീപത്തെ എമിറേറ്റ്സ് ഷോപ്പിങ് സെൻററിലേക്കും അടുത്ത പെയിൻറ് കടയിലേക്കും തീ പടരാതിരിക്കാൻ ഫയർഫോഴ്സ് അധികൃതർ മുൻകരുതൽ നടപടികൾ എടുത്തിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ബൂഅലിയിൽ അടുത്ത കാലത്ത് ഉണ്ടായ ഏറ്റവും വലിയ തീപിടിത്തമാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.