ഫിഫ റാങ്കിങ്: സ്ഥാനം നിലനിർത്തി ഒമാൻ

മസ്കത്ത്: ലോക ഫുട്ബാൾ റാങ്കിങ്ങിൽ സ്ഥാനം നിലനിർത്തി ഒമാൻ. കഴിഞ്ഞ ദിവസം ഫിഫ പുറത്തുവിട്ട ജൂണിലെ റാങ്കിങ്ങിൽ 73ാം സ്ഥാനത്താണ് സുൽത്താനേറ്റ്. നേരത്തെ 75ാം സ്ഥാനത്തായിരുന്ന റെഡ് വാരിയേഴ്സ് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏപ്രിലിലാണ് 73ലേക്ക് എത്തിയത്. അടുത്തിടെ ടീം നടത്തിയ മികച്ച പ്രകടനമാണ് സ്ഥാനം നിലനിർത്താൻ റെഡ് വാരിയേഴ്സിനെ തുണച്ചത്.

അടുത്തിടെ നടന്ന സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്‌ബാള്‍ അസോസിയേഷന്‍ ചാമ്പ്യന്‍ഷിപ്പിൽ ഒമാന്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ഖത്തറിൽ നടക്കുന്ന ഏഷ്യ കപ്പാണ് ഒമാന് മുന്നിലുള്ള പ്രധാന പോരാട്ടം. ഇതിന്‍റെ തയാറെടുപ്പ് വരും ദിവസങ്ങളിൽ നടക്കും. വിദേശരാജ്യങ്ങളിൽ സൗഹൃദ മത്സരങ്ങളെല്ലാം കളിക്കാൻ ടീം ആലോചിക്കുന്നുണ്ട്. വലിയ മത്സരങ്ങൾക്ക് ഇറങ്ങുന്നതിനുമുമ്പ് കൂടുതൽ അനുഭവ സമ്പത്ത് നേടുക എന്നതാണ് കോച്ച് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Tags:    
News Summary - FIFA rankin- oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.