മസ്കത്ത്: ഫെറി സർവിസുകളിലെ ടിക്കറ്റ് ബുക്കിങ്ങിന് ഇലക്ട്രോണിക് സംവിധാനം കൊണ്ടുവരുന്നത് ആലോചനയിലാണെന്ന് നാഷനൽ ഫെറീസ് കമ്പനി അറിയിച്ചു. എളുപ്പത്തിൽ ബുക്കിങ് നടത്താവുന്ന രീതിയിലായിരിക്കും സംവിധാനം. ഇതു വഴി യാത്രക്കാരന് സമയലാഭവും പ്രയാസവും കുറയും. ഒക്ടോബറിൽ ഫെറി യാത്രക്കാരുടെ എണ്ണം 2.2 ശതമാനം വർധിച്ചതായും നാഷനൽ ഫെറീസ് കമ്പനി അറിയിച്ചു. 2,02,590 പേരാണ് കഴിഞ്ഞവർഷം യാത്ര ചെയ്തത്. കഴിഞ്ഞവർഷം ഒക്ടോബറിൽ 1,98,262 പേർ യാത്ര ചെയ്ത സ്ഥാനത്താണിത്. ഫെറി സർവിസ് വഴി കൊണ്ടുപോയ വാഹനങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറിലെ 50,916 വാഹനങ്ങളുടെ സ്ഥാനത്ത് ഇൗ വർഷം 51,138 എണ്ണമാണ് കൊണ്ടുപോയത്.
10,057 ടൺ കാർഗോയും ഫെറി സർവിസുകൾ വഴി കയറ്റിറക്ക് നടത്തി. നിലവിൽ ഏഴു പ്രാദേശിക തുറമുഖങ്ങളിലേക്ക് 69 പ്രതിവാര സർവിസുകളാണ് നാഷനൽ ഫെറീസ് കമ്പനി നടത്തുന്നത്. കൂടുതൽ പ്രാദേശിക തുറമുഖങ്ങളിലേക്ക് സർവിസുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണെന്നും നാഷനൽ ഫെറീസ് കമ്പനി അറിയിച്ചു. ഖസബിലെ ലിമ നിയാബത്തിലെ മത്സ്യബന്ധന തുറമുഖത്ത് ഫെറികളിൽ വാഹനങ്ങൾ കയറ്റാനും ഇറക്കാനും സാധിക്കുന്ന രീതിയിൽ പാലം നിർമിക്കാൻ ധാരണപ്പത്രം ഒപ്പുവെച്ചിരുന്നു. കാർഷിക-ഫിഷറീസ് മന്ത്രാലയത്തിെൻറ നേതൃത്വത്തിലാണ് ഇൗ പ്രവൃത്തി നടക്കുക. കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്ത പരിപാടിയുടെ ഭാഗമായി നിരവധി പദ്ധതികൾ കമ്പനി നടപ്പാക്കിവരുന്നുണ്ടെന്നും നാഷനൽ ഫെറീസ് കമ്പനി അധികൃതർ അറിയിച്ചു. കടൽ ഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനൊപ്പം സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും കമ്പനി ശ്രദ്ധ ചെലുത്തിവരുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.