ഖലാത് മത്ര കമ്പനിയുമായി പൈത്രക, വിനോദസഞ്ചാരം മന്ത്രാലയം കരാർ ഒപ്പിടുന്നു

മത്ര കോട്ടയുടെ നടത്തിപ്പ്: കരാർ ഒപ്പിട്ടു

മസ്‌കത്ത്: മത്ര ഫോർട്ടും ഗ്രാൻഡ് ഹൗസും പ്രവർത്തിപ്പിക്കുന്നതിന് ഖലാത് മത്ര കമ്പനിയുമായി പൈത്രക, വിനോദസഞ്ചാരം മന്ത്രാലയം കരാർ ഒപ്പിട്ടു. പൈത്രക, വിനോദസഞ്ചാരം മന്ത്രാലയത്തിലെ ഹെറിറ്റേജ് അണ്ടർസെക്രട്ടറി ഇബ്രാഹിം ബിൻ സയീദ് ബിൻ ഖലഫ് അൽ ഖറൂസിയും ഖലാത് മത്ര കമ്പനിയിൽനിന്നുള്ള ഹിലാൽ ബിൻ ഹമദ് അൽ ബുസൈദിയുമാണ് കരാറിൽ ഒപ്പിട്ടത്.

ഒമാനിലെ വിവി സാംസ്കാരിക പൈതൃക കെട്ടിടങ്ങളുടെ നടത്തിപ്പിന് അനുയോജ്യമായ നിക്ഷേപകരെ കണ്ടെത്തുകയും അതിലൂടെ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനുമുള്ള പദ്ധതിയുടെ ഭാഗമായാണ് കരാർ. തെക്കൻ ബാത്തിനയിലെ റുസ്താഖ് കോട്ടയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയായതിനു ശേഷം നിക്ഷേപകർക്ക് നൽകാൻ പദ്ധതിയിടുന്നതായി നവംബറിൽ മന്ത്രാലയം അറിയിച്ചിരുന്നു.

Tags:    
News Summary - Execution of Matra Fort: Contract signed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.