മസ്കത്ത്: ഒമാൻ ഇന്ത്യൻ സ്കൂൾ ഭരണസമിതിയിലേക്കുള്ള വോെട്ടടുപ്പ് ജനുവരി 25 ശനി യാഴ്ച നടക്കും. കഴിഞ്ഞ 11ന് നടക്കേണ്ടിയിരിക്കുന്ന തെരഞ്ഞെടുപ്പ് സുൽത്താൻ ഖാബൂസ് ബിൻ സഇൗദിെൻറ നിര്യാണത്തെ തുടർന്നാണ് മാറ്റിയത്. 25ന് രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചു മണി വരെ െഎ.എസ്.എം മൾട്ടിപർപ്പസ് ഹാളിലാണ് േവാെട്ടടുപ്പ്. രാത്രിയോടെതന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്നുള്ള പ്രതിനിധികള ുടെ സാന്നിധ്യത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നടക്കുക.
വോട്ട് ചെയ്യാനെത്തുന്നവർ തിരിച്ചറിയൽ രേഖയായി റെസിഡൻറ് കാർഡ് കൊണ്ടുവരണം. മറ്റ് രേഖകളൊന്നും തിരിച്ചറിയൽ രേഖയായി സ്വീകരിക്കില്ല. കാര്‍ഡുകളുടെ കോപ്പിയും സ്വീകരിക്കില്ല. വിദ്യാർഥികളുടെ ജി.ആർ നമ്പറും വോട്ട് ചെയ്യാനെത്തുന്നവർ ൈകവശം വെക്കണം. സ്കൂളിെൻറ പ്രധാന ഗേറ്റ് വഴി മാത്രമാകും പ്രവേശനം. വോട്ട് രേഖപ്പെടുത്താൻ എത്തുന്ന രക്ഷകർത്താക്കളെ മാത്രമേ സ്കൂൾ പരിസരത്തേക്ക് പ്രവേശിക്കാൻ അനുവദിക്കൂ. വോെട്ടടുപ്പ്, സുൽത്താെൻറ മരണത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ദുഃഖാചരണത്തിന് ഏതെങ്കിലും തരത്തിലുള്ള ലംഘനമാകാതിരിക്കാൻ കരുതൽ വേണമെന്നും തെരഞ്ഞെടുപ്പ് കമീഷണർ സർക്കുലറിൽ അറിയിച്ചു.
ആറ് മലയാളികൾ അടക്കം 11 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. 2018ൽ നടന്ന തെരഞ്ഞെടുപ്പിൽ 18 സ്ഥാനാർഥികൾ ഉണ്ടായിരുന്ന സ്ഥാനത്താണിത്. 23 പേരാണ് ഇൗ വർഷം സ്ഥാനാർഥിത്വത്തിനുള്ള നോമിനേഷൻ ഫോം വാങ്ങിയിരുന്നത്. ഇതിൽ 16 പേർ പത്രിക സമർപ്പിച്ചിരുന്നെങ്കിലും അഞ്ചു പേർ പിന്നീട് പിൻവലിച്ചു. ഇതോടെയാണ് സ്ഥാനാർഥികളുടെ എണ്ണം 11 ആയി കുറഞ്ഞത്.നിലവിലെ ഡയറക്ടർ ബോർഡ് അംഗങ്ങളായ സെല്‍വിച്ചന്‍ ജേക്കബ്, എൻ. സിറാജുദ്ദീന്, നിതീഷ് സുന്ദരേശന് എന്നിവർ ഇക്കുറിയും മത്സര രംഗത്തുണ്ട്. ശാബു ഗോപി, അംബുജാക്ഷൻ, പി. ഹരിദാസ് എന്നീ മലയാളികൾക്ക് ഒപ്പം ദേവ്സിങ് പാട്ടീല്‍, സയിദ് സല്മാന്, അനില്‍ കുമാര്‍, എൻ. പൊന്നമ്പലം, ശിവകുമാര്‍ മാണിക്യം എന്നിവരാണ് മറ്റ് മത്സരാർഥികൾ.
8354 വിദ്യാര്‍ഥികള്‍ അധ്യായനം നടത്തുന്ന മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ 5722 രക്ഷിതാക്കൾക്ക് വോട്ടവകാശമുണ്ട്. കഴിഞ്ഞ തവണ 6500 വോട്ടര്‍മാര്‍ ഉണ്ടായിരുന്നെങ്കിലും വോട്ടവകാശം വിനിയോഗിച്ചത് 3800 പേരാണ്. മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ രക്ഷകര്‍ത്താക്കള്‍ക്ക് മാത്രമാണ് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുവാന്‍ അനുവാദമുള്ളത്. വോട്ടവകാശവും ഐ.എസ്.എമ്മിലെ രക്ഷിതാക്കള്‍ക്ക് മാത്രമാണ്. 15 അംഗ സ്കൂൾ ഡയറക്ടർ ബോർഡിലേക്ക് രക്ഷകർത്താക്കളുടെ പ്രതിനിധികളായി അഞ്ച് പേരെയാണ് വോെട്ടടുപ്പിലൂടെ തെരഞ്ഞെടുക്കുക. സ്ഥാനാര്‍ഥികള്‍ കുറഞ്ഞെങ്കിലും ഇത്തവണ വോട്ടിങ് ശതമാനം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തെരഞ്ഞെടുപ്പ് നീട്ടിയത് വഴി സ്ഥാനാർഥികൾക്ക് പ്രചാരണത്തിന് കൂടുതൽ സമയം ലഭിച്ചു. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് പ്രചാരണം പ്രധാനമായും നടക്കുന്നത്. രക്ഷിതാക്കളെ സ്ഥാനാർഥികളും അവരെ പിന്തുണക്കുന്നവരും ടെലിഫോണിൽ വിളിച്ചും വോട്ട് അഭ്യർഥിക്കുന്നുണ്ട്. വിവിധ മലയാളി, പ്രവാസി കൂട്ടായ്മകളുടെ പിന്തുണയോടെയാണ് സ്ഥാനാർഥികൾ മത്സരിക്കുന്നത്. സ്ഥാനാര്‍ഥികളുടെ പ്രചാരണങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങളുണ്ട്. ഇത് ലംഘിച്ചാല്‍ സ്ഥാനാര്‍ഥിത്വം റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന് നേരേത്ത വ്യക്തമാക്കിയിരുന്നു. ഡോ. സതീഷ് നമ്പ്യാര്‍ ചെയര്‍മാനായ തെരഞ്ഞെടുപ്പ് കമീഷനാണ് നിയന്ത്രിക്കുന്നത്. ബാബു രാജേന്ദ്രന്, ഷകീല്‍ കെ.എം, ദിവേഷ് ലൂമ്പ, പത്മിനി അടൽ എന്നിവരാണ് അംഗങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.