ശർഖിയ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ചാമ്പ്യന്മാരായ ചങ്ക്‌സ് ഇലവൻ

ശർഖിയ പ്രീമിയര്‍ ലീഗ് ചങ്ക്‌സ് ഇലവൻ ചാമ്പ്യന്മാർ

മസ്കത്ത്: തെക്കൻ ശർഖിയയിലെ വിവിധ ടീമുകള്‍ മാറ്റുരച്ച ശർഖിയ പ്രീമിയര്‍ ലീഗ് 2024-25 ക്രിക്കറ്റ് ടൂർണമെന്റിൽ ചങ്ക്‌സ് ഇലവൻ ചാമ്പ്യന്മാരായി. ഫൈനലില്‍ എൻഹാൻസ് അൽകാമിലിനെ നാല് വിക്കറ്റിനാണ് തോൽപിച്ചത്.

ആദ്യം ബാറ്റ് ചെയ്ത എൻഹാൻസ് അൽകാമിൽ നിശ്ചിത ഓവറില്‍ 136 റണ്‍സ് എടുത്തപ്പോള്‍, ചങ്ക്‌സ് ഇലവൻ 13.2ഓവറിൽ വിജയം കണ്ടു. ചങ്ക്‌സ് ഇലവനു വേണ്ടി ദിപിൻ മാത്യു 41 ബാളില്‍ 71റൺസും ശ്രീജിത്ത്‌ 20 ബാളില്‍ 37 റണ്‍സും രണ്ട് വിക്കറ്റും നേടി.

എൻഹാൻസ് അൽകാമിലിനു വേണ്ടി ഷക്കീർ മൂന്ന് ഓവറിൽ 31റൺസ് വിട്ടു കൊടുത്തു മൂന്ന് വിക്കറ്റ് നേടിയെങ്കിലും 13.2ഓവറിൽ ചങ്ക്‌സ് വിജയം കാണുകയായിരുന്നു . ടൂര്‍ണമെന്റ് താരമായി ബംഗ്ലാ ടൈഗഴ്‌സ് താരം സലാവുദീനെയും മികച്ച ബാറ്ററായി ചങ്ക്‌സ് ഇലവൻ താരം സീഷാനെയും ബൗളറായി സക്കറിയയെയും ഫൈനലിലെ താരമായി ചങ്ക്‌സ് ക്യാപ്റ്റൻ ശ്രീജിത്തിനെയും തിരഞ്ഞെടുത്തു. വിജയികൾക്കുള്ള സമ്മാനത്തുകയും ട്രോഫിയും ജാലൻ ക്ലബ്‌ കാഷ്യർ ആമർ സയിദ് അൽ ഹസനി വിതരണം ചെയ്തു.

Tags:    
News Summary - Eastern Premier League Chunks XI Champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.