മസ്കത്ത്: ദോഫാറിലേക്ക് സന്ദർശകരുടെ ഒഴുക്ക്. ജൂലൈ 30 മുതൽ ആഗസ്റ്റ് മൂന്ന് വരെ യുള്ള നാലു ദിവസത്തിനുള്ളിൽ 88,679 സന്ദർശകരാണ് ഖരീഫ് സീസൺ ആസ്വദിക്കാൻ എത്തിയത്. സന് ദർശകരുടെ എണ്ണത്തിലെ വർധനവ് ഹോട്ടൽ മേഖലക്ക് ഉണർവ് പകർന്നു. സീസൺ തുടക്കമായ ജൂൺ 21 മുതൽ ജൂലൈ 29 ഉച്ചവരെ ദോഫാറിലെത്തിയവരുടെ എണ്ണം 2.94 ലക്ഷമായിരുന്നു . ആഗസ്റ്റ് മൂന്ന് ആയപ്പോൾ അത് 3.88 ലക്ഷമായി ഉയർന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 22 ശതമാനത്തിെൻറ കുറവുണ്ട്. കഴിഞ്ഞ വർഷം സമാന കാലയളവിൽ 4.91 ലക്ഷം പേരാണ് എത്തിയത്. ഇൗ വർഷത്തെ സന്ദർശകരിൽ 75 ശതമാനം പേരും ഒമാനികളാണ്. ഇമാറാത്തികളുടെ എണ്ണം 6.5 ശതമാനമാണ്. ദോഫാർ ഗവർണറേറ്റിലെ നക്ഷത്ര ഹോട്ടലുകളുടെ ജൂണിലെ വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22 ശതമാനം ഉയർന്നതായും കണക്കുകൾ പറയുന്നു. 9,892 അതിഥികളാണ് ജൂണിൽ നക്ഷത്ര ഹോട്ടലുകളിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം അധിക അതിഥികളാണ് ഇൗ വർഷം ഉണ്ടായതെന്നും കണക്കുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.