മസ്കത്ത്: കനത്ത പേമാരിയുടെയും ശക്തമായ കാറ്റിെൻറയും അകമ്പടിയോടെ ഒമാെൻറ തെക്കൻ തീരങ്ങളിൽ ആഞ്ഞടിച്ച മെകുനു ചുഴലിക്കാറ്റിൽ മരണം രണ്ടായി. ഒൗഖദിൽ വാഹനം ഒഴുക്കിൽ പെട്ട് സ്വദേശി മരിച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മതിലിടിഞ്ഞ് വീണ് സ്വദേശി ബാലിക മരിച്ചതായി വെള്ളിയാഴ്ച രാത്രിയോടെ സ്ഥിരീകരിച്ചിരുന്നു. കൂടുതൽ പേരെ കാണാതായതായ ഉൗഹാപോഹങ്ങൾ പരക്കുന്നുണ്ടെങ്കിലും ഒൗദ്യോഗിക സ്ഥിരീകരണമില്ല. മതിലിടിഞ്ഞ് വീണതടക്കം അപകടങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
വെള്ളിയാഴ്ച അർധരാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ് കാറ്റ് തീരം തൊട്ടത്. വേഗത കുറഞ്ഞ് കാറ്റഗറി ഒന്ന് വിഭാഗത്തിലുള്ള കാറ്റായി ദോഫാർ ഗവർണറേറ്റിലെ റായ്സൂത്ത്, റഖിയൂത്ത് മേഖലയിലാണ് കാറ്റ് പ്രവേശിച്ചത്. തീരത്ത് പ്രവേശിച്ച ശേഷം ദോഫാർ ഗവർണറേറ്റിെൻറ വടക്കുഭാഗത്തേക്ക് നീങ്ങുന്ന കാറ്റിെൻറ തീവ്രത കാറ്റഗറി ഒന്ന് വിഭാഗത്തിൽ നിന്ന് തീവ്ര ന്യൂനമർദമായി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ മന്ത്രാലയം ഏറ്റവും ഒടുവിൽ പുറപ്പെടുവിച്ച മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. 52 മുതൽ 61 കിലോമീറ്റർ വരെയാണ് ഇപ്പോൾ കാറ്റിെൻറ വേഗത. മഴ തുടരാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. ചുഴലിക്കാറ്റിെൻറ ശക്തിയോടെ ആഞ്ഞടിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ നേരത്തേ ഒഴിപ്പിച്ചതാണ് അപകടത്തിെൻറ ആഘാതം കുറച്ചത്.
കാറ്റ് സലാലയിൽ വലിയ നാശമാണ് ഉണ്ടാക്കിയത്. കൃഷിതോട്ടങ്ങൾ കാറ്റടിച്ചും വെള്ളം കയറിയും നശിച്ചു. വെള്ളം കെട്ടിനിന്ന് റോഡുകൾ തകർന്നിട്ടുണ്ട്. നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. പുലർച്ചെയോടെ കാറ്റിെൻറയും മഴയുടെയും ശക്തി കുറഞ്ഞിരുന്നു. സലാലയിലെ പ്രധാന റോഡുകളിലെ വെള്ളക്കെട്ട് രാവിലെയായപ്പോൾ കുറഞ്ഞിരുന്നു. റോഡിലേക്ക് കടപുഴകി വീണ മരങ്ങൾ പൊലീസും സന്നദ്ധ പ്രവർത്തകരും രാവിലെ നീക്കിയിരുന്നു. വെള്ളം കെട്ടിനിൽക്കുന്നതിനാൽ സദായിലേക്കുള്ള ഗതാഗതം രാവിലെ തടസപ്പെട്ടിരുന്നു.
മിർബാത്തിലെ വ്യവസായ മേഖലയിലെ താമസ സ്ഥലത്തിന് വെള്ളം കയറിയതിനെ തുടർന്ന് ഒറ്റപ്പെട്ട 16 വിദേശികളെ സുരക്ഷാ സേന രക്ഷാകേന്ദ്രത്തിൽ എത്തിച്ചു. വാദികളിലും വെള്ളക്കെട്ടിലും വാഹനങ്ങളിൽ കുടുങ്ങിയവരെയും രക്ഷിക്കാൻ സാധിച്ചു. സലാല തുറമുഖത്ത് മൽസ്യബന്ധന ബോട്ടുകളിലും മറ്റും ഉണ്ടായിരുന്ന 260 പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മോശം കാലാവസ്ഥയെ തുടർന്ന് അപകടത്തിൽ പെട്ട മൂന്ന് പേരെ ആശുപത്രിയിൽ പ്രേവശിപ്പിച്ചതായും ഇവരുടെ നില തൃപ്തികരമാണെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.