ലോക യൂനിവേഴ്സിറ്റി ക്രോസ്കൺട്രി മത്സരത്തിന് ഒമാൻ വേദിയാകും

മസ്കത്ത്: അന്താരാഷ്്ട്ര യൂനിവേഴിസിറ്റി ക്രോസ്കൺട്രി ചാമ്പ്യൻഷിപ്പിന് വേദിയൊരുക്കാൻ ഒമാന് അനുമതി ലഭിച്ചു. 2024ൽ നടക്കുന്ന ചാമ്പ്യൻഷിപ്പിന് നിരവധി കായികമത്സരങ്ങൾക്ക് ആതിഥ്യമരുളിയ ഒമാൻ വേദിയാവും. സ്വിറ്റ്സർലൻഡിൽ നടന്ന അന്താരാഷ്്ട്ര യൂനിവേഴ്സിറ്റി സ്പോർട്സ് ഫെഡറേഷൻ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഒക്ടോബർ മാസത്തിലാണ് മത്സരം സംഘടിപ്പിക്കുന്നതിന് വേദിയൊരുക്കുന്നതിനുള്ള ബിഡ് ഒമാൻ സമർപ്പിച്ചത്.

പിന്നീട് അന്താരാഷ്ട്ര യൂനിവേഴ്സിറ്റി സ്പോർട്സ് ഫെഡറേഷൻ ഇതു അംഗീകരിക്കുകയായിരുന്നു. 2024ൽ നടക്കുന്ന ചാമ്പ്യൻഷിപ്പിെൻറ തീയതി വേൾഡ് അത്ലറ്റിക് ഗവേണിങ് ബോഡിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ഫെഡറേഷൻ പ്രഖ്യാപിക്കും. 2022 മുതൽ 2024 വരെയുള്ള ചാമ്പ്യൻഷിപ്പുകൾക്ക് മസ്കത്ത് ഉൾപ്പെടെ ലോകത്തിലെ 40 നഗരങ്ങൾ വേദിയാവും.

Tags:    
News Summary - cross contry-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.