മസ്കത്ത്: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് െഎസൊലേഷനിൽ കഴിയുന്നവർ നോെമ് പടുക്കരുതെന്ന് ആരോഗ്യവിദഗ്ധർ. ആരോഗ്യം കൃത്യമായി സംരക്ഷിക്കേണ്ട സമയമാണ് ഇത ്. നന്നായി ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യേണ്ടത് രോഗമുക്തിക്ക് അനിവാര്യമാണെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാല ആശുപത്രിയിലെ മുതിർന്ന സ്പെഷലിസ്റ്റ് ഡോ. ആരിഫ് അലി കൊളത്തേക്കാട്ട് പറഞ്ഞു.ശരീരത്തിൽ വൈറസ് സാന്നിധ്യമുള്ളവരെ സമൂഹവ്യാപനം ഒഴിവാക്കാനാണ് െഎസൊലേഷനിൽ പാർപ്പിക്കുന്നത്. നോമ്പിെൻറ കാര്യത്തിൽ രോഗിക്കുള്ള ഇളവുകൾ ഇവർക്ക് ബാധകമാണ്. താമസസ്ഥലത്ത് സൗകര്യങ്ങൾ ഇല്ലാത്തവർക്കായി െഎസൊലേഷൻ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. വെള്ളം കുടിക്കുന്നതിനൊപ്പം പഴവർഗങ്ങളടക്കം മരുന്നുകളും ധാരാളമായി കഴിക്കണം. രോഗ ലക്ഷണങ്ങൾക്ക് അനുസരിച്ച് മാത്രമാണ് മരുന്ന് നൽകുക.
ശ്വാസംമുട്ടൽ അടക്കം ആരോഗ്യത്തിന് ഹാനികരമായ ലക്ഷണങ്ങൾ ഉള്ളവരെ മാത്രമാണ് ആശുപത്രിയിലേക്ക് മാറ്റുക. ക്വാറൻറീൻ അഥവാ സമ്പർക്കവിലക്ക് ഇതിൽ നിന്ന് വ്യത്യസ്തമാണ്. ഇവരെ രോഗിയായി ഉറപ്പിച്ചിട്ടില്ല. എന്നാൽ, രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപഴകിയവരോ അവരിൽ നിന്ന് രോഗം പടർന്നുവെന്ന് സംശയിക്കപ്പെടുന്നവരെയോ ആണ് 14 ദിവസം സമ്പർക്ക വിലക്കിൽ വെക്കുക. അവർ രോഗികൾ അല്ലാത്തതിനാൽ നോെമ്പടുക്കുന്നതിൽ തെറ്റില്ല. െഎസൊലേഷൻ കാലാവധി കഴിഞ്ഞ വ്യക്തിക്ക് രോഗലക്ഷണങ്ങൾ ഒട്ടുമില്ലെങ്കിൽ അവർക്ക് സാധാരണ പോലെ ജീവിക്കാം. പ്രതിരോധ നടപടികൾ പാലിച്ച് വേണം ഇവർ മുന്നോട്ടുപോകാൻ. അല്ലാത്തപക്ഷം ഇവർക്ക് വീണ്ടും വൈറസ് ബാധയുണ്ടാകുമെന്നും ഡോ. ആരിഫ് അലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.