മസ്കത്ത്: പ്രത്യാശയുടെയും സമാധാനത്തിെൻറയും സന്ദേശവുമായെത്തിയ ക്രിസ്മസിനെ വരേവറ്റ് ഒമാനിലും വിപുലമായ ആഘോഷം നടന്നു. നക്ഷത്രവിളക്കുകളും പുൽക്കൂടുകളും ക് രിസ്മസ് ട്രീകളും അലങ്കാരമായ അന്തരീക്ഷത്തിൽ വിശ്വാസികൾ ഉണ്ണിയേശുവിെൻറ ജനനപ് പെരുന്നാൾ ശുശ്രൂഷകളിൽ പങ്കാളികളായി. നാട്ടിലെ പ്രിയപ്പെട്ടവർക്ക് സന്ദേശമയച്ചും ഫോൺവിളി നടത്തിയും സുഹൃത്തുക്കളുടെ താമസയിടങ്ങളിൽ സന്ദർശനം നടത്തിയും ക്രിസ്മസിെൻറ െഎക്യസന്ദേശം വിളംബരം ചെയ്തു. മിക്ക ക്രിസ്തുമത വിശ്വാസികളും ചൊവ്വാഴ്ച അവധിയെടുത്താണ് ക്രിസ്മസ് ആഘോഷിച്ചത്.
ക്രിസ്ത്യൻ മാനേജ്മെൻറിനു കീഴിലെ സ്ഥാപനങ്ങൾക്കെല്ലാം അവധിയായിരുന്നു. വീട്ടുജോലിക്കാർക്കും ക്രിസ്മസിെൻറ ഭാഗമായി ചൊവ്വാഴ്ച അവധിയായിരുന്നു. രാവിലെ മുതൽ ഇവർ നഗരത്തിലും പാർക്കുകളിലും സജീവമായിരുന്നു. നിരവധിപേരാണ് പാർക്കുകളിൽ ഒത്തുകൂടി ഭക്ഷണം കഴിച്ച് സന്തോഷവും വിശേഷങ്ങളും പങ്കിട്ടത്.
ക്രിസ്തുവിെൻറ തിരുപ്പിറവിയനുസ്മരിച്ച് ഒമാനിലെ ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകൾ നടന്നു. മസ്കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ തീജ്വാല ശുശ്രൂഷക്ക് ഫാ. ജോൺ സാമുവേൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. പി.ഒ. മത്തായി, ഫാ. ബിജോയ് വർഗീസ്, ഫാ. ഫിലിപ്പ് ഐസക് എന്നിവർ സഹകാർമികരായിരുന്നു. വിവിധ ക്രിസ്ത്യൻ സഭകളുടെ ആഭിമുഖ്യത്തിൽ സലാലയിലും വിപുലമായ ക്രിസ്മസ് ആഘോഷം നടന്നു. ദാരീസിലെ ചർച്ച് സമുച്ചയത്തിലെ വിവിധ പ്രാർഥനാലയങ്ങളിൽ പാതിരാ ശുശ്രൂഷകളുണ്ടായിരുന്നു. സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന തീജ്വാല ശുശ്രൂഷക്ക് ഫാ. മാത്യു സഖറിയ നേതൃത്വം നൽകി. സൺഡേ സ്കൂൾ വിദ്യാർഥികൾ വേഷമിട്ട പുൽക്കൂട് ശ്രദ്ധേയമായി.
നൂറുകണക്കിന് വിശ്വാസികൾ രാത്രി വൈകുവോളം നടന്ന ചടങ്ങുകളിൽ പങ്കുകൊണ്ടു. വികാരി ഫാ. ഫിലിപ്പ് വർഗീസ്, കൺവീനർ സുനു ജോൺ എന്നിവർ നേതൃത്വം നൽകി. ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ദിവസങ്ങൾക്കകം പുതുവത്സരം വന്നെത്തുകയാണ്. അതിനാൽ ക്രിസ്മസ് ആഘോഷത്തിെൻറ അലങ്കാരങ്ങളെല്ലാം ഇനിയും ദിവസങ്ങൾ നീണ്ടുനിൽക്കും. മാളുകളിലും മറ്റും ഒരുക്കിയ ക്രിസ്മസ് ട്രീ ഉൾപ്പെടെയുള്ള അലങ്കാരങ്ങൾ പുതുവത്സരാഘോഷത്തിെൻറ ആരവം കൂടി നിലച്ചതിനുശേഷമേ മാറ്റുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.