മസ്കത്ത് ചർച്ച് കോംപ്ലക്സിൽ വിവിധ ചർച്ചുകളുെട നേതൃത്വത്തിൽ വ്യത്യസ്തങ്ങ ളായ പരിപാടികളാണ് നടക്കുന്നത്
മസ്കത്ത്: യേശുക്രിസ്തുവിെൻറ പിറവി കൊണ്ട് അ നുഗ്രഹിക്കപ്പെട്ട ഒരു ക്രിസ്മസ് സുദിനം കൂടി. ക്രിസ്മസിനോടനുബന്ധിച്ച് തിങ്കള ാഴ്ച വൈകുന്നേരം മുതൽ നടന്ന ജനനപ്പെരുന്നാൾ ശുശ്രൂഷകൾക്ക് പ്രമുഖ തിരുമേനിമാർ കാർമികത്വം വഹിച്ചു. ശുശ്രൂഷകൾക്കു ശേഷം ആശംസകൾ കൈമാറിയാണ് ചർച്ചുകളിൽനിന്ന് വി ശ്വാസികൾ പിരിഞ്ഞുപോയത്. മസ്കത്ത് ചർച്ച് കോംപ്ലക്സിൽ വിവിധ ചർച്ചുകളുെട നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ പരിപാടികളാണ് നടക്കുന്നത്. വിവിധ രാജ്യക്കാർക്ക് അവരവരുടെ ഭാഷയിലുള്ള കുർബാനകളും മറ്റും വ്യത്യസ്ത സമയങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്.
കേരളത്തിലെ മഹാ പ്രളയത്തിനുശേഷമുള്ള ആദ്യ ക്രിസ്മസാണിത്. പ്രകൃതി ദുരന്തങ്ങളാലും മറ്റു കാരണങ്ങളാലും ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുക എന്നത് ക്രിസ്മസിെൻറ മഹത്തായ സന്ദേശമാണെന്ന് ആത്മീയ നേതാക്കൾ വിശ്വാസികളെ ഒാർമിപ്പിച്ചു. ഇടം നഷ്ടപ്പെട്ടവർക്ക് ഇടം നൽകുക എന്നത് ദൈവതാൽപര്യമാണെന്ന് റവ. അബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ പറഞ്ഞു. ജീവിതോപാധികൾ നഷ്ടപ്പെട്ട്, ഇടമില്ലാതെ വിഷമിക്കുന്നവരുടെ സഹായിക്കാൻ ശ്രമിച്ചവർക്ക് അർഥവത്തായ ക്രിസ്മസും സമൃദ്ധമായ പുതുവത്സരവും ദൈവം പ്രദാനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാല മർത്തശ്മൂനി യാക്കോബായ സുറിയാനി ദേവാലയത്തിൽ ക്രിസ്മസിനോടനുബന്ധിച്ച ജനനപ്പെരുന്നാൾ ശുശ്രൂഷയും ഇടവകയുടെ കാവൽ മാതാവായ മർത്തശ്മൂനി അമ്മ, ഏഴ് മക്കൾ, ഗുരുവായ ഏലിയാസാർ എന്നിവരുടെ നിഴൽ പതിഞ്ഞ വസ്ത്രം സ്ഥാപനവും തിങ്കളാഴ്ച നടന്നു. സന്ധ്യാപ്രാർഥന, വിശുദ്ധ കുർബാന, തിരുശേഷിപ്പ് സ്ഥാപനം, മധ്യസ്ഥ പ്രാർഥന, പ്രദക്ഷിണം, സ്നേഹവിരുന്ന് തുടങ്ങിയവയും ഉണ്ടായിരുന്നു. ശുശ്രൂഷകൾക്ക് മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി.
ക്രിസ്മസിന് മുന്നോടിയായി വിവിധ ഇടവകകളിൽ കരോളും മറ്റു കലാപരിപാടികളും സംഘടിപ്പിച്ചു. സെൻറ് ജെയിംസ് സി.എസ്.ഐ ഇടവകയുടെ ക്രിസ്മസ് കരോൾ ആഘോഷം റൂവി സെൻറ് ജെയിംസ് സി.എസ്.ഐ പള്ളിയിൽ നടന്നു. മസ്കത്ത് സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക സഹ വികാരി ഫാ. ബിജോയി വർഗീസ് ക്രിസ്മസ് സന്ദേശം നൽകി. ക്രിസ്മസ് ഗാന ശുശ്രൂഷ ഉൾെപ്പടെ വിവിധ പരിപാടികളും സംഘടിപ്പിച്ചു.
ഗാല സെൻറ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയിലും ക്രിസ്മസ് കരോള്‍ പരിപാടികള്‍ നടത്തി. സമ്മേളനത്തിൽ വികാരി ഫാ. തോമസ് ജോസ് അധ്യക്ഷത വഹിച്ചു. ഡീക്കന്‍ റിജോ മാത്യു ജോസഫ് ക്രിസ്മസ് സന്ദേശം നല്കി. ക്രിസ്മസ് കരോള്‍ ഗാനങ്ങൾ, ബൈബിള്‍ റീഡിങ്, സ്കിറ്റുകൾ, നാടന്‍ കരോള്‍ എന്നിവയുമുണ്ടായിരുന്നു.ക്രിസ്മസിന് ദിവസങ്ങൾക്ക് മുമ്പു തന്നെ ആശംസാ സന്ദേശങ്ങൾ ഒഴുകിത്തുടങ്ങിയിരുന്നു. വാട്സാപ്പിലും മറ്റു സമൂഹമാധ്യമങ്ങളിലും ഹൃദയഹാരിയായ വാചകങ്ങളും കൗതുകമുള്ള വിഡിയോകളും വന്നുനിറഞ്ഞു. ഒമാനിൽ ക്രിസ്മസ് ദിനമായ ചൊവ്വാഴ്ച പ്രവൃത്തിദിവസമായതിനാൽ പലർക്കും വൈകുന്നേരമാകും ആഘോഷങ്ങളിൽ പങ്കുചേരാൻ സാധിക്കുക. ക്രിസ്മസ് ആഘോഷത്തിനായി അവധിയെടുത്തവരും നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.